ഫെമിനിസങ്ങൾ

 ജയാ ജി നായർ

ജയാ  ജി നായർ

ഡോ. അർപ്പിതാ മുഖോപാധ്യായ എഴുതിയ ‘ഫെമിനിസംസ്’ (Feminisms – ഫെമിനിസങ്ങൾ) എന്ന ഇംഗ്ലീഷിലുള്ള പുസ്‌തകം പരിചയപ്പെടാം. പശ്ചിമ ബംഗാളിലുള്ള ബർദ്വാൻ സർവകലാശാലയിലെ ഇംഗ്ലീഷ് / കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിൽ   പ്രൊഫസറാണ് ഡോ. അർപ്പിത.

എന്തു കൊണ്ട് തലക്കെട്ടിൽ ‘ഫെമിനിസം’ എന്നു പറയാതെ ബഹുവചനം ഉപയോഗിച്ചിരിക്കുന്നു എന്നത് ലേഖിക ആദ്യംതന്നെ വിശദമാക്കുന്നുണ്ട്. വ്യത്യസ്തവും  സങ്കീർണവും വിവിധ അടരുകൾ ഉള്ളതും പലപ്പോഴും എതിർചേരികളിൽ നിൽക്കുന്നതുമായ ആശയങ്ങളുടെ കൂടിച്ചേരലാണ് ഫെമിനിസം. ഏകമായ ഒന്നിൽ അതിനെ തളച്ചിടാൻ സാധിക്കില്ല. ബഹുവചനത്തിൽ തന്നെയാണ് അതു മനസ്സിലാക്കപ്പെടേണ്ടത്. അതുകൊണ്ട്, വിവിധങ്ങളായ ഫെമിനിസങ്ങളെ കണ്ടെത്തി തിരിച്ചറിയുന്നതാണ് സാധുവായ രീതി. സ്ത്രീകൾക്ക് സമൂഹത്തിലുള്ള താഴ്ന്ന നില എന്ന പ്രശ്നത്തെപ്പറ്റി ചിന്തിച്ച് സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിവേചനങ്ങൾ ഇല്ലാതാക്കാനുള്ള  വഴികൾ അന്വേഷിക്കുക എന്നതാണ് ഫെമിനിസങ്ങൾ ചെയ്യുന്നത്. ഈ കാതലായ വിഷയം  കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വ്യത്യാസങ്ങളാണ്  പ്രസ്ഥാനങ്ങൾ തമ്മിൽ സങ്കീർണമായ വൈവിധ്യങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ പറഞ്ഞിട്ട്, ആ പല ഫെമിനിസങ്ങളിലൂടെ ഒരേസമയം ആഴവും പരപ്പുമുള്ള നോട്ടത്തിലേക്കാണ് ലേഖിക നമ്മെ കൊണ്ടുപോകുന്നത്.

ഡോ .അർപ്പിത മുഖോപാധ്യായ

രണ്ടു നൂറ്റാണ്ടിലേറെ വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ച് ഫെമിനിസ്റ്റ് ചിന്താപദ്ധതിയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഫെമിനിസം എന്ന വാക്കിന്‍റെ ഉറവിടം, ഉപയോഗത്തിന്‍റെ നാൾവഴികൾ, എപ്പോൾ / എവിടെയൊക്കെ / എങ്ങനെയൊക്കെയാണ് ചിന്താഗതികൾ ഉരുത്തിരിഞ്ഞു വന്നത് – ഇതൊക്കെ അവതാരികയിൽ വിശദീകരിക്കുന്നുണ്ട്. ഒരു പ്രസ്ഥാനമെന്ന  രീതിയിൽ ഫെമിനിസത്തിന്‍റെ തുടക്കം തന്നെ വളരെ വ്യത്യസ്തങ്ങളായ   സ്ഥല/ കാലങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത് എന്നത് കാണിച്ചുതരുന്നു. വിവിധ ‘തരംഗങ്ങൾ’ എന്ന രീതിയിലും, ചരിത്രപരമായും,   സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയും ഫെമിനിസങ്ങളെ  എങ്ങനെയൊക്കെ തരംതിരിച്ചിരിക്കുന്നു എന്ന് വിശദീകരിക്കുന്നു.  വലിയ വിഭാഗങ്ങളുടെ ഒപ്പം ഉരുത്തിരിഞ്ഞ മറ്റു  ചിന്താപദ്ധതികൾ ഏതൊക്കെയാണ് എന്നും എണ്ണമിട്ടു പറയുന്നുണ്ട്.

അവതാരികക്ക് ശേഷം 11 അധ്യായങ്ങളാണ് 141 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിൽ ഉള്ളത്. ആദ്യകാല ഫെമിനിസ്റ്റുകൾ, സിമോൺ ദി ബോവറും റാഡിക്കൽ ഫെമിനിസവും, കൾച്ചറൽ ഫെമിനിസവും ഗൈനോക്രിട്ടിസിസവും, മാർക്സിസ്റ്റ്/ സോഷ്യലിസ്റ്റ് ഫെമിനിസം, പോസ്റ്മോഡേൺ ഫെമിനിസം, ഫ്രഞ്ച് ഫെമിനിസ്റ്റ് ചിന്ത, ബ്ലാക്ക് ഫെമിനിസം, പോസ്റ്റ് കൊളോണിയൽ /  മൂന്നാം ലോക ഫെമിനിസം, എക്കോഫെമിനിസം, ലെസ്ബിയൻ ഫെമിനിസം, ഫെമിനിസ്റ്റ് വിമർശനം പ്രയോഗത്തിൽ എന്നിവയാണ് ഈ അധ്യായങ്ങളിൽ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങൾ.

ഓരോ  വിഷയത്തെപ്പറ്റിയും ഹ്രസ്വമെങ്കിലും പ്രധാന കാര്യങ്ങൾ വിട്ടുപോകാതെയും അപഗ്രഥനാത്മകവുമായ വിവരണമാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്. എങ്ങനെയാണ് ഓരോ ചിന്താപദ്ധതിയും ഉരുത്തിരിഞ്ഞു വന്നത്   എന്നു വ്യക്തമാക്കുന്നുണ്ട്. കാതലായ ആശയങ്ങൾ,  പ്രധാനമായി കണക്കാക്കിയ പ്രശ്നങ്ങൾ, ലക്ഷ്യങ്ങൾ, ഏറ്റവും സ്വാധീനം ചെയ്ത ചിന്തകർ, സാഹിത്യകൃതികൾ, ഏറ്റെടുത്ത പ്രവർത്തനങ്ങൾ, മുൻനിരയിൽ നിന്ന് നയിച്ച / നയിക്കുന്ന ആൾക്കാർ ഇതൊക്കെ വിശദീകരിക്കുന്നു. ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ ഏതൊക്കെയാണ്, ലോകത്തിൽ ഏതു രീതിയിലൊക്കെയാണ് ഫെമിനിസം മുന്നോട്ടു പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങളും വിവരണത്തിൽ കടന്നു വരുന്നുണ്ട്.

എന്തൊക്കെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്? കാച്ചിക്കുറുക്കിയ വാചകങ്ങൾ. ഒരു വരിപോലും ആവർത്തനമോ ഒഴിവാക്കാവുന്നതോ ആയി തോന്നുകയില്ല. ഒഴുക്കും വ്യക്തതയുമുള്ള ഭാഷ, വാക്കുകൾ പ്രയോഗിക്കുന്നതിൽ കാണിച്ചിട്ടുള്ള ശ്രദ്ധ ഇവയും എടുത്തു പറയേണ്ടതാണ്. ഓരോ അധ്യായത്തിന്‍റെയും അവസാനഭാഗത്ത്   അതിലെ വിഷയത്തോട്  ബന്ധപ്പെട്ട ചില പ്രത്യേക അറിവുകളെയും ചിന്താപദ്ധതികളെയും പ്രവർത്തകരെയും കുറിച്ച് ചില ചെറുകുറിപ്പുകൾ കൊടുത്തിട്ടുള്ളത് വിവരണത്തെ കൂടുതൽ പുഷ്ടിപ്പെടുത്തുന്നുണ്ട്. ഉപയോഗിച്ച പ്രധാന പ്രമാണങ്ങളുടെ വിവരം എല്ലാ അധ്യായത്തിലും   ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിൽ അവസാനമായി ചേർത്തിരിക്കുന്ന പദശേഖരം (ഗ്ലോസ്സറി) തന്നെ നല്ലൊരു റഫറൻസ് ആണ്. സിദ്ധാന്തങ്ങളിൽ ഉപയോഗിച്ചിരിരിക്കുന്ന പദങ്ങളുടെ കൃത്യമായ അർഥവും പ്രയോഗവും അറിയേണ്ടത് ഇത്തരം വിഷയങ്ങൾ  മനസ്സിലാക്കുന്നതിൽ വളരെ പ്രധാനമാണല്ലോ. കൂടുതൽ വായനക്കുള്ള നിർദേശങ്ങളും നൽകിയിരിക്കുന്നു.

പ്രസാധകരായ ‘ഓറിയന്റ് ബ്ലാക്ക്സ്വാൻ’ പ്രസിദ്ധീകരിക്കുന്ന   വിവിധ സാഹിത്യ / സാംസ്കാരിക സിദ്ധാന്തങ്ങളെപ്പറ്റിയുള്ള പുസ്തകശൃംഖലയുടെ ഭാഗമാണ് 2016-ൽ പുറത്തു വന്ന ഈ പുസ്‌തകം. ചരിത്രപരവും വിമർശനാത്മകവുമായി ഫെമിനിസത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്‌തകം ഏറ്റെടുത്തിരിക്കുന്നത് എന്ന് ശൃംഖലയുടെ എഡിറ്ററായ സുമിത് ചക്രബർത്തി ആമുഖത്തിൽ പറയുന്നുണ്ട്.  പുസ്തകത്തിന്‍റെ പേജുകളിൽ കൂടി കടന്നു പോയിക്കഴിയുമ്പോൾ, ആ ശ്രമത്തിൽ ലേഖിക നൂറു ശതമാനവും വിജയിച്ചു എന്നു നമ്മൾ സമ്മതിക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നീട് എപ്പോൾ വേണമെങ്കിലും എടുത്തു നോക്കാവുന്ന ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചെറിയ പുസ്‌തകം നിങ്ങളുടെ മേശയുടെ അരികിൽ ഉണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തും എന്നതും തീർച്ചയാണ്.

Feminisms by Arpita Mukhopadhyay, Edited by Sumit Chakraborti, Published by Orient BlackSwan, 2016.

 

 

 

——————————

Hot this week

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

മഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...

Topics

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

മഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...

ഇറ്റ് ഫോക് : വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം -2

  ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ്...

ഇടതുബദലിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...
spot_img

Related Articles

Popular Categories

spot_imgspot_img