അതിരുകൾക്കപ്പുറമുള്ള കലാലോകം

എസ്‌ ശ്രീലക്ഷ്‌മി

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ച “സ്റ്റെയ്‌ൻഡ്‌ ബൈ ഡസ്റ്റ്‌ ആൻഡ്‌ ടച്ച്‌ഡ്‌ ബൈ സ്‌റ്റോൺ’ കലാപ്രദർശനം. ഒപ്പം കേരളത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ, വ്യതിയാനങ്ങളുടെ പകർപ്പും പ്രദർശനത്തിൽ കാണാം. ഇരട്ടസഹോദരിമാരായ എം എ അസ്‌ന, എം എ തസ്‌നി എന്നിവരുടെയും ഷിബു കെ ബാബുവിന്റെയും കലാസൃഷ്‌ടികളാണ്‌ പ്രദർശനത്തിലുള്ളത്‌. പ്രദർശനം ആറുവരെ തുടരും.

മുസ്ലിം സംസ്‌കാരവും സ്‌ത്രീകളുമാണ്‌ അസ്‌നയുടെയും തസ്‌നിയുടെയും ചിത്രങ്ങളിൽ തെളിയുന്നത്‌. ഇരുവരും ചേർന്ന്‌ വരച്ച 18 അടി നീളവും 11.5 അടി ഉയരവുമുള്ള ചിത്രം “സ്‌ത്രീശക്തി’ എന്ന ആശയത്തെ പ്രതിനിധാനംചെയ്യുന്നു. പേപ്പർ പൾപ്പ്‌, അക്രിലിക്‌ എന്നിവയുപയോഗിച്ച്‌ മൂന്നുമാസമെടുത്താണ്‌ കലാസൃഷ്‌ടി പൂർത്തിയാക്കിയത്‌. “വല്യുമ്മ’, “ഉമ്മ’, പ്രാർഥിക്കുന്ന മുസ്ലിം സ്‌ത്രീകളുടെ ചിത്രം തുടങ്ങിയവ ആ വഴിയിൽ തന്നെയുള്ള സൂക്ഷ്‌മ നിരീക്ഷണങ്ങളാണ്‌. ഇരുവരുടെയും ആദ്യ ചിത്രപ്രദർശനമാണിത്‌. ഇരുവരും ബിഎഫ്‌എ പൂർത്തിയാക്കി ചിത്രകലയിൽ ഉപരിപഠനത്തിന്‌ ഒരുങ്ങുന്നു.

ആദ്യ കാഴ്‌ചയിൽത്തന്നെ ഒരാളെ അളന്നിടുന്ന മനുഷ്യസ്വഭാവം വരച്ചിടുന്നതാണ്‌ ഷിബു കെ ബാബുവിന്റെ കലാസൃഷ്‌ടി–- സ്‌കെയിലുകൊണ്ടുള്ള കണ്ണട. ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ അവിടെ നിശ്ചയിക്കപ്പെടുകയാണ്‌. കാഴ്‌ചയില്ലാത്തവർ ലോകത്തെ തൊട്ടറിയുന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്‌. അലമാര എന്ന ഷിബുവിന്റെ കവിത ബ്രെയ്‌ൽ ലിപിയിലേക്ക്‌ മാറ്റിയതും പ്രദർശനത്തിലുണ്ട്‌. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന്‌ ബിഎഫ്‌എ പൂർത്തിയാക്കി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്‌ കോട്ടയം സ്വദേശിയായ ഷിബു.

പരിസ്ഥിതി സംരക്ഷണ സന്ദേശത്തോടെ തൃപ്പൂണിത്തുറ ആർഎൽവിയിലെ ചിത്രകാരന്മാർ രചിച്ച പോസ്‌റ്ററുകളുടെ പ്രദർശനം ജെഎൻഎൽ മെട്രോ സ്‌റ്റേഷനിൽ സമാപിച്ചു. ഒരാഴ്‌ച നീണ്ട പ്രദർശനത്തിലെ പോസ്‌റ്ററുകളുടെ കലാപരമായ ഔന്നത്യവും സന്ദേശങ്ങളെ ഫലപ്രദമായ സന്നിവേശവും ആസ്വാദകരെ ആകർഷിച്ചു.

പ്രശസ്‌ത ചിത്രകാരൻ ടി ആർ ഉദയകുമാറിന്റെ ദി റിയൽ എന്നു പേരിട്ട ചിത്രങ്ങളുടെ പ്രദർശനം 18ന്‌ ദർബാർഹാൾ ഗാലറിയിൽ ആരംഭിക്കുന്നുണ്ട്‌. ബിപിൻ ബാലചന്ദ്രൻ ക്യുറേറ്റ്‌ ചെയ്‌ത പ്രദർശനം 27 വരെയാണ്‌. l

Hot this week

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

Topics

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img