ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

അനിൽ ആയഞ്ചേരി

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ ചെയ്യുന്നതെന്ന് പറയാം. ബാല്യ കൗമാരങ്ങൾക്ക് അക്ഷര വെളിച്ചം പകരുന്ന പാoശാലയിലെയും സംഘടനാ പ്രവർത്തനങ്ങളിലൂടെയുമുള്ള ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെ സ്ഫുടം ചെയ്തെടുത്ത് അക്ഷരങ്ങളാൽ കോർത്തെടുക്കുകയാണ് അദ്ധ്യാപികയായ കവി ഒ കെ ജിഷ. സ്വന്തം അനുഭവങ്ങളെ സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുമ്പോഴും സാമൂഹ്യ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാനും ഇരിപ്പിടങ്ങൾ പറയാതിരുന്നത് എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയ്ക്കും കഴിയുന്നുണ്ട്. മനസ്സിലെ വിങ്ങലും വിതുമ്പലും വരികളായി പിറക്കുന്നതാണെന്ന് കവി പറയുമ്പോൾ താൻ ജീവിക്കുന്ന അനുഭവപരിസരത്തെയും സാമൂഹ്യ പരിസരത്തെയും കവിതകളായി പകർത്താനുള്ള ആർജവവും ആത്മാർത്ഥതയും നിറഞ്ഞ ശ്രമങ്ങളാണ് കവി നടത്തുന്നതെന്ന് സമാഹാരത്തിനെഴുതിയ കുറിപ്പിൽ നിരൂപകൻ കെ വി സജയും പറയുന്നു. വർത്തമാന ഇന്ത്യൻ അവസ്ഥകളിൽ വേവലാതിപ്പെടുന്ന കവിയുടെ തൂലികയിൽ വികലമാക്കപ്പെടുന്ന ചരിത്രവും വർഗ്ഗീയക്കോമരങ്ങളാൽ തോക്കിനിരയായ ഗൗരീലങ്കേഷുമൊക്കെ കവിതയായി പിറക്കുകയാണ്. ചോരകൊണ്ടും വിയർപ്പു കൊണ്ടും കണ്ണീരുകൊണ്ടും കെട്ടിപ്പടുത്ത സുന്ദര കാവ്യമായ ചരിത്രം, പൊരുതി നേടിയ പൊള്ളുന്ന സത്യമാണെന്നും അതിനെ തകർക്കാൻ അനുവദിക്കരുതെന്നും എത്ര അസത്യങ്ങൾ ചരിത്രമാക്കിയാലും ഏത് കല്ലറകൾ തകർത്തും പുറത്തുവന്ന് ചരിത്രം സത്യം വിളിച്ചു പറയുകതന്നെ ചെയ്യും എന്ന കവിവാക്യങ്ങൾ നമുക്ക് ആവേശം പകരും. രചനയിൽ അഗ്നിസ്ഫുലിംഗങ്ങൾ പടർത്തി നേരിന്റെ സൂര്യബിംബങ്ങളായി മാറിയ ഗൗരി ലങ്കേഷിനെപ്പോലുള്ളവരോട് കവി ഇങ്ങനെ പറയുകയാണ്

നാം കരുതിയിരിക്കണം
നിൻ്റെ ശിരസ്സിനു മീതെ
പതുങ്ങിപ്പറക്കുന്ന അവന്റെ ര
ക്തക്കറയുണങ്ങാത്ത കൊക്കുകൾ
ചുവന്ന കണ്ണുകൾ.

രാജ്യം നേരിടുന്ന ഘോരവിപത്തുകളെ കവിതയിലൂടെ പങ്കുവെക്കുകയാണ് കവി. വിശ്വാസികൾ പാതയോരത്ത് പൊങ്കാലയിടുമ്പോൾ കാണാതെ പോകുന്നത് ഒരുപിടി വറ്റിനുവേണ്ടി കരയുന്ന പട്ടിണിക്കോലങ്ങളായ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങളെയാണെന്ന് ‘പെങ്കാല’ എന്ന കവിത നമ്മെ ഓർമ്മപ്പെടുത്തുന്നു. പൂക്കളും ബലൂണും നദിയും പ്രളയവും അസ്തമയവും മഴയും പ്രമേയമാക്കുമ്പോഴും കവിയുടെ അകക്കണ്ണുകൾ എപ്പോഴും സമൂഹ മനസ്സാക്ഷിയോടൊപ്പമാണെന്ന് കാണാൻ കഴിയും. ‘കലികാലപ്പെയ്ത്ത്’ എന്ന കവിതയിൽ നിരീക്ഷിക്കുന്നതുപോലെ

കൗമാരക്കിനാവുകൾ അപ്പൂപ്പൻതാടികളായി
പടിഞ്ഞാറൻ കാറ്റിലൊഴുകിപ്പോയിരിക്കുന്നു.
പൂമ്പാറ്റച്ചിറകുകൾ സ്റ്റഫ് ചെയ്ത് ഓൺലൈനിൽ വിൽക്കപ്പെടുന്നു.

ഇൻസ്റ്റഗ്രാമിലും മുഖപുസ്തകത്തിലും ഷെയറുകൾ കൊണ്ടും ലൈക്കുകൾ കൊണ്ടും വർണ്ണപ്പകിട്ടുകൾ തീർക്കുകയാണവർ. പുത്തൻ കാലത്തെ അഭിസംബോധന ചെയ്യാനും ഒപ്പം ഇന്നിന്റെ രാഷ്ട്രീയം കൃത്യതയോടെ അടയാളപ്പെടുത്താനും ജിഷയുടെ ആദ്യ സമാഹാരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാള കാവ്യശ്രേണിയിൽ ഈ കവിക്കും ഒരു ഇരിപ്പിടമുണ്ടെന്ന് നിസ്സംശയം പറയാം. l

Hot this week

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

Topics

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img