സ്ത്രീ ജീവിതത്തിന്റെ ആകുലതകൾ : വെർജിൻ

സി പി രമേശൻ

സാധാരണ മനുഷ്യരുടെ, സവിശേഷമായി സ്ത്രീകളുടെ ജീവിതത്തെ തുറന്നുവെക്കുന്ന പുസ്തകമാണ് സിജാറാണിയുടെ വെർജിൻ. പുതിയ കാലത്തെ ജീവിത സാഹചര്യങ്ങളിൽ മനുഷ്യരനുഭവിക്കുന്ന അരക്ഷിതാവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുകയാണ് എഴുത്തുകാരി ഈ പുസ്തകത്തിലൂടെ. പോസ്റ്റ് കോവിഡ് കാലഘട്ടത്തിന്റെ കഥയായ ‘ആൾപ്പത്തായം’ മുതൽ ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും എളുപ്പം വായിക്കാവുന്ന 10 കഥകളാണ് സമാഹാരത്തിൽ. മലയാള ചെറുകഥയിൽ കാണുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിരോധം സിജയുടെ കഥകളിലും പ്രകടമാണ്.

മൊബൈൽ ഫോണുകളിലൂടെ കുട്ടികളെ തേടിയെത്തുന്ന അപകടങ്ങളെ ഭയത്തോടെ നോക്കിക്കാണുകയും എന്നാൽ ഭൗതിക സാഹചര്യങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി പത്താം ക്ലാസ്സുകാരിയായ മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ നിർബന്ധിതനാകുകയും ചെയ്യുന്ന ഒരു അച്ഛന്റെ കഥയാണ് ‘ആൾപ്പത്തായം’. പ്രണയവും ഭയവും ആകുലതകളും ഒരുപോലെ ഓരോ കഥയും പ്രതിഫലിപ്പിക്കുന്നു. ‘വെർജിൻ’ എന്ന കഥ ആത്യന്തികമായി ആൺലോകത്തോട് പൊരുതുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കഥയാണ്. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കാണുന്ന ലോകത്ത് സ്ത്രീയുടെ സാംസ്കാരികവും സാമൂഹികവുമായ സ്വത്വത്തെ എഴുത്തുകാരി തുറന്നുകാട്ടുന്നു.

‘ഏപ്രിൽ ഫിഷ്’ പ്രണയത്തിൽ വിശ്വസിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന അയന എന്ന പെൺകുട്ടിയുടെ കഥയാണ്. ക്രൂരമായ ആൺവിനോദങ്ങളിൽ ജീവിതത്തിന്റെ ചവർപ്പറിഞ്ഞ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് അയന. അത്ര നിഷ്കളങ്കമല്ലാത്ത ഒരു ലോകത്തെ തിരിച്ചറിയേണ്ടതുണ്ടെന്ന് അയന സമർത്ഥിക്കുന്നു.

ഒരു സ്ത്രീ സ്ത്രീജീവിതത്തെ, അതിന്റെ ആകുലതകളെ അനുഭവങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് വെർജിൻ. l

Hot this week

വിദ്വേഷപ്രചാരണങ്ങൾ അതിരു കടക്കുന്നുവോ?

വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തിൽ നിയമനിർമാണങ്ങളില്ലെന്നത് തെറ്റിദ്ധാരണയാണെന്നും, ശത്രുത വളർത്തുന്നതും മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതും പൊതു...

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

Topics

വിദ്വേഷപ്രചാരണങ്ങൾ അതിരു കടക്കുന്നുവോ?

വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തിൽ നിയമനിർമാണങ്ങളില്ലെന്നത് തെറ്റിദ്ധാരണയാണെന്നും, ശത്രുത വളർത്തുന്നതും മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതും പൊതു...

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

ക്ളോദ് മൊനെ

ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ്...

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരി

ബ്രസീലിലെ ആർച്ചു ബിഷപ്പായിരുന്ന ഹെൻഡർ കാമറയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്: “പാവങ്ങൾക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img