ഘടനാവാദം

കെ എസ് രഞ്ജിത്ത്


കെ എസ് രഞ്ജിത്ത്

രു വസ്തുവിനെ, പ്രതിഭാസത്തെ നമ്മൾ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? അല്ലെങ്കിൽ അത് നമ്മിൽ എന്തെങ്കിലും രീതിയിലുള്ള അർത്ഥം ഉല്പാദിപ്പിക്കുന്നത് എങ്ങിനെയാണ്? ജ്ഞാനശാസ്ത്രത്തിലെ സുപ്രധാനമായ ചോദ്യമാണിത് . ഇതിന് ഘടനാവാദികൾ നൽകുന്ന ഉത്തരം ഇതാണ് . ഒരു വസ്തുവോ പ്രതിഭാസമോ അതിന്റെതായ നിലയിൽ ഒറ്റയ്ക്കല്ല അർത്ഥം ഉല്പാദിപ്പിക്കുന്നത് . സവിശേഷമായ ബന്ധങ്ങളുടെ  ഘടനയാണ് അതിനു അർത്ഥം പകരുന്നത് . ഉദാഹരണത്തിന് ചെസ്സ്‌ബോർഡിലെ ഏതെങ്കിലും ഒരു കരു എടുക്കുക . ആന, കുതിര ,തേര്, മന്ത്രി എന്നിങ്ങനെയുള്ള കരുക്കളെ നാം മനസിലാക്കുന്നത് , അവ ഓരോന്നിനും സവിശേഷമായ കരുത്ത് ലഭിക്കുന്നത് ചെസ്സ് ബോർഡിനകത്തു മാത്രമാണ് . അവിടെ നിലനിൽക്കുന്ന സവിശേഷ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് .

നാം ഭാഷാപരമായി ഉപയോഗിക്കുന്ന ഓരോ വാക്കും ഇതേ സ്വഭാവമുള്ളവയാണ് . അതിന്റെതായ ഭാഷാഘടനയാണ് അതിന് അർഥം നൽകുന്നത്. ഇതേ പോലെ , സമൂഹത്തിൽ നിലനിൽക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വേണം അതിലെ ഓരോ പ്രതിഭാസത്തെയും  മനസ്സിലാക്കാൻ . കേവലമായ അർത്ഥസങ്കല്പങ്ങൾ നിലനിൽക്കുന്ന ഒന്നല്ല എന്നതിലാണ് ഘടനാവാദികൾ ഊന്നുന്നത് . സമൂഹത്തിൽ നിലനിൽക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വസ്തുക്കളെയും പ്രതിഭാസങ്ങളെയും മനസിലാക്കാൻ കഴിയൂ . ഭാഷാശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും മനഃശാസ്ത്രത്തിലുമെല്ലാം ഘടനാവാദചിന്താധാരകൾ പടർന്നു കിടക്കുന്നുണ്ട് .സാമൂഹിക സാമ്പത്തിക പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിലും ഘടനവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട് .

20 ആം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ ഭാഷാശാസ്ത്ര മണ്ഡലത്തിലാണ് ഘടനാവാദം ഉദയം കൊണ്ടത് . പ്രത്യക്ഷത്തിലുള്ള പ്രതിഭാസങ്ങളെ ശരിയാംവിധം മനസ്സിലാക്കണമെങ്കിൽ അവയുടെ അടിയിൽ നിലകൊള്ളുന്ന ,പലപ്പോഴും പ്രത്യക്ഷത്തിലില്ലാത്ത സവിശേഷ ഘടനകളെ തിരിച്ചറിയേണ്ടതുണ്ട് എന്നതാണ് ഘടനാവാദം മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തം .

സൊസ്യൂർ

ചിന്ഹവിജ്ഞാനീയത്തിൽ സൊസ്യൂർ (Ferdinand de Saussure) നടത്തിയ നിരീക്ഷണങ്ങളോടെയാണ് ഘടനാവാദചിന്തകൾ ആരംഭിക്കുന്നത് . സൂചകങ്ങളും സൂചിതങ്ങളും (signifier ആൻഡ് signified ) ചേർന്നു നിൽക്കുന്ന ഒന്നാണ് ഭാഷ എന്നതായിരുന്നു സൊസൂറിന്റെ നിരീക്ഷണം .

അർത്ഥങ്ങൾ സാധ്യമാകുന്നത് വിപരീതദ്വന്ദങ്ങളെ ആസ്പദമാക്കിയാണ് . ഉദാഹരണത്തിന് രാത്രിയില്ലെങ്കിൽ പകലിനെ മനസിലാക്കാനാവില്ല . ചൂട് /തണുപ്പ് ,നന്മ/ തിന്മ, നാടൻ /വിദേശി , ഗ്രാമം  /നഗരം , എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ നിരത്താനാകും.ഇവയിൽ ഒന്നിന് അർത്ഥം ഉണ്ടാകുന്നത് അതിന്റെ വിപരീതം ഉള്ളതുകൊണ്ടാണ് .

ചില ഘടനകൾ ശാശ്വതമായും സാർവലൗകികമായും നിലനിൽക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഘടനാവാദം അതിന്റെ സങ്കല്പനങ്ങൾ മുന്നോട്ടുവെക്കുന്നത് . മിത്തുകളെ ആധാരമാക്കിയുള്ള ലെവിസ്ട്രൗസിന്റെ

ലെവി സ്ട്രോസ്

നരവംശ  ശാസ്ത്രപഠനങ്ങൾ ഉദാഹരണം .ഇത്തരത്തിലുള്ള സമീപനങ്ങളാണ് ശാസ്ത്രീയം എന്നതാണ് ഘടനവാദികൾ പറയുന്നത് . സാഹിത്യ സിദ്ധാന്തത്തിൽ റോളണ്ട് ബാർത്തും മാർക്സിസ്റ്റ് സാമൂഹിക ശാസ്ത്രത്തിൽ ലൂയി അൽത്തൂസറും

ലൂയി അൽത്തൂസർ

ഇതിന്റെ വ്യത്യസ്ത പ്രയോഗങ്ങൾ നടത്തി . സാമ്പത്തിക പ്രക്രിയകളെ മനസിലാക്കാനും ഘടനവാദ സിദ്ധാന്തങ്ങൾ പ്രയോഗിക്കപ്പെട്ടു . സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളെ  മനസ്സിലാക്കിക്കൊണ്ട് മാത്രമേ കമ്പോളം പോലുള്ള സാമ്പത്തിക പ്രതിഭാസങ്ങളെയും ഉല്പാദനപ്രക്രിയകളെയും  മനസിലാക്കാൻ കഴിയൂ ഭൂഉടമബന്ധങ്ങൾ, വർഗബന്ധങ്ങൾ തുടങ്ങിയ ആഴമേറിയ സാമൂഹിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ വേണം സാമ്പത്തിക പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ . മെട്രോപൊളിറ്റൻ രാജ്യങ്ങളും പ്രാന്തസ്ഥാനത്ത്  നിലനിൽക്കുന്ന രാജ്യങ്ങളും (centre and periphery countries ) തമ്മിലുള്ള ബന്ധങ്ങളാണ് സാമ്പത്തിക പ്രക്രിയക്ക് ആധാരമായി നിലകൊള്ളുന്നത് എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഘടനാവാദമാണ് . ചരിത്രപരമായി രൂപപ്പെട്ട സാമൂഹികഘടനകളാണ് – കൊളോണിയലിസം , ഫ്യൂഡലിസം –  സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആധാരമായി നിലനിൽക്കുന്നത് . ഘടനാപരമായി നിലനിൽക്കുന്ന തടസ്സങ്ങളാണ് സാമ്പത്തിക പുരോഗതിയെ തടയുന്നത് . ഭൂപരിഷ്കരണം നല്ലൊരു ഉദാഹരണമാണ് . ഭൂഉടമബന്ധങ്ങളെ പുതുക്കി പണിയാതെ സമൂഹത്തിലെ ക്രയശേഷി വര്ധിപ്പിക്കാനാവില്ല , മുതലാളിത്ത വികസനത്തിന് ആക്കം കൂട്ടാനാവില്ല. ആഴത്തിൽ നിലനില്ക്കുന്ന ഇത്തരം ഘടനകളെ മനസിലാക്കാതെ സാമ്പത്തിക പ്രതിഭാസങ്ങളെ ശരിയായി വിലയിരുത്താനാവില്ല .

പ്രത്യക്ഷത്തിൽ ഏറെ സമാനതകൾ തോന്നാമെങ്കിലും സാമൂഹിക വിശകലനത്തിൽ മാർക്സിസവും ഘടനാവാദവും തമ്മിലുള്ള അന്തരം ഏറെയാണ് . ചരിത്രപരമായ പരിണാമത്തിലും അതിനെ മുന്നോട്ടു നയിക്കുന്ന വർഗ സമരത്തിലും മാർക്സിസ്റ്റു  ചിന്തകൾ നിലനിൽക്കുമ്പോൾ ,സാർവലൗകിക (Universal) ഘടനകളിലാണ് ഘടനാ വാദം ഊന്നുന്നത് .

മാർക്സിസത്തെയും ഘടനാവാദചിന്തകളെയും പരസ്പരം ബന്ധിപ്പിക്കാൻ പരിശ്രമം നടത്തിയ ഒരു ചിന്തകനാണ് ലൂയി അൽത്തൂസർ . സ്‌കൂളുകൾ, മാധ്യമങ്ങൾ, മതപരമായ വിവിധ ആചാരങ്ങൾ തുടങ്ങിയ ഭരണകൂടപ്രത്യയശാസ്ത്ര ഉപകരണങ്ങൾ നിർമിച്ചെടുക്കുന്ന കർത്തൃത്വങ്ങളാണ് മുതലാളിത്തസമൂഹത്തെ നിലനിർത്തുന്നത് എന്നതായിരുന്നു അൽത്തൂസറിന്റെ നിരീക്ഷണം .

ചരിത്രപരമായ പ്രക്രിയകളെ അവഗണിക്കുന്നു എന്നതാണ് ഘടനാവാദത്തിനു നേരെയുള്ള മാർക്സിസത്തിന്റെ സുപ്രധാനമായ വിമർശനം. കാലാതീതമായി നിലകൊള്ളുന്ന ഘടനകൾ എന്ന ഘടനാവാദസങ്കല്പങ്ങളോടാണ് നിരന്തര വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്നുവരുന്ന സാമൂഹിക പരിണാമങ്ങളെ  അടിസ്ഥാനമാക്കിയ മാർക്സിസത്തിന്റെ  സുപ്രധാന വിയോജിപ്പ് . ഭാഷ, വ്യവഹാരം (discourse ),അബോധമണ്ഡലം തുടങ്ങിയ ഘടനാവാദസങ്കൽപ്പങ്ങൾ അരാഷ്ട്രീയമാണെന്നാണ്  മാർക്സിസ്റ്റുകൾ കരുതുന്നത് . അവ ചിന്തയിൽ നിന്നും  രാഷ്ട്രീയത്തെ ചോർത്തിക്കളയുന്നു .വർഗസമരം പോലുള്ള മൂർത്തമായ യാഥാർഥ്യ ങ്ങളെ അവഗണിച്ചുകൊണ്ട് ആ സ്ഥാനത്ത് അമൂർത്തമായ പരികല്പനകളെ അത് മുന്നോട്ടു വെയ്ക്കുന്നു. l

Hot this week

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

Topics

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

അയോധ്യ ക്ഷേത്രക്കൊള്ളയും ബിജെപി സർക്കാരും

ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി...

മസാച്യുസെറ്റ്സ് നഴ്സുമാരുടെ പണിമുടക്ക്

മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം...

ഇന്ത്യയുടെ ആത്മാവ്  തേടിയ  മാർക്സിസ്റ്റ് : കെ ദാമോദരനെ ഓർക്കുമ്പോൾ

ചില മനുഷ്യരുടെ ജീവിതം അവരുടെ കാലഘട്ടത്തിൽ അവസാനിക്കുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img