ചരടുകുത്തി കോൽക്കളി

പൊന്ന്യം ചന്ദ്രൻ

രടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട് അറുപതു വർഷത്തെ ചരിത്രമാണ് ഈ കലാരൂപത്തിന് അവകാശപ്പെടാനുള്ളത്. തികച്ചും നൂതനവും സങ്കീർണതയും നിറഞ്ഞ ആവിഷ്കരണമാണ് ഇതിന്റെ പ്രത്യേകത. ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു കൊണ്ട് ഏറെ ആകർഷകമായി പയ്യന്നൂരിലെ കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചരട്കുത്തികോൽക്കാളി അവതരിപ്പിച്ചു കൊണ്ട് ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. കളിയിൽ ഏർപ്പെട്ടിരിക്കുന്ന ഏവരുടെയും കൈകളിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നാട്ടിയ സ്തൂപത്തിൽ നിന്നും താഴ്ത്തിയിട്ട ചരട് പിടിച്ചിട്ടുണ്ടാകും. കളിയുടെ താളത്തിനൊത്ത് ചരട് മുകളിൽ നിന്നും താഴോട്ട് മടഞ്ഞുകൊണ്ടിരിക്കുകയും അത് കളിയുടെ മൂർദ്ധന്യത്തിൽ വലയായി രൂപപ്പെടുകയും ചെയ്യുന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. കളിയുടെ പകുതി കഴിയുന്നതോടെ വലയുടെ കുടുക്കുകളിൽ നിന്നും ചരട് പതുക്കെ അയഞ്ഞു കൊണ്ടിരിക്കുകയും ഒടുവിൽ പൂർവസ്ഥിതി ആവുകയും ചെയ്യുന്നതാണ് കളിയുടെ പ്രത്യേകത.. ഒരേ നിറത്തിലും ആകൃതിയിലും ഉള്ള വസ്ത്രധാരണവും ചരടുകളുടെ നിറത്തിന്റെ പ്രത്യേകതയും കാണികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കോൽ എന്നത് വടിയും കാളി എന്നത് നൃത്തവുമാണ്. വടി എടുത്തുള്ള നൃത്തം എന്ന നിലയിലാണ് കോൽക്കളിയെ ചരിത്രം അടയാളപ്പെടുത്തുന്നത്.

കേരള സംഗീത നാടക അകാമി 1999 ൽ പുരസ്‌കാരം നൽകി ആദരിച്ച ഇടവലത്തു കുഞ്ഞികണ്ണ പൊതുവാൾ കോൽക്കളി മേഖലയിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിത്വമാണ്. സംഗീത നാടക അകാദമി ഫെലോലോഷിപ്പ് നൽകി ആദരിച്ച കെ ശിവകുമാർ ചരട് കുത്തികോൽക്കളിക്കു സമീപ കാലത്ത് പ്രചുര പ്രചാരം നേടുന്നതിൽ നൽകിയ സംഭാവന ഏറെ മികച്ചതാണ്. നൂറുകണക്കിന് ജനങ്ങളെ അണിനിരത്തി ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കുവാനാണ് ശ്രമിച്ചത്.

കോൽകളിയും ചരടുകുത്തി കോൽകളിയും തമ്മിൽ പ്രകടമായ ഏറെ വ്യത്യാസങ്ങളുണ്ട്. വടക്കേമലബാറിലെ കോക്കളിയുടെ ചരിത്രം ഏതാണ്ട് ഇരുനൂറ്റി അൻപതു വർഷത്തെ പാരമ്പര്യം അവകാശപ്പെടാൻ സാധിക്കുന്നതാണ്. കാർഷിക ജോലിയുമായി പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ കലാരൂപത്തിന്റെ ആവിർഭാവം എന്ന് അനുമാനിക്കുന്നു. സാധാരണ കോൽക്കളിയിൽ നാടൻപാട്ടിന്റെ താളത്തിനൊത്തു ഇരുകൈയിലുമുള്ള ചെറിയ വടിയിൽ കൊട്ടിക്കൊണ്ട് ആരംഭിക്കുകയാണ് പതിവ്. പാട്ടിന്റെ വേഗം വർധിക്കുന്നതിനനുസരിച്ചു കളിക്കാരുടെ ചലനം വേഗത്തിലാവുകയും ഏറെ ആനന്ദത്തിൽ ആക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ചടുല വേഗം ചരട്കുത്തികോൽക്കളിയിൽ പ്രകടമാവാറില്ല.

Hot this week

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

Topics

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...
spot_img

Related Articles

Popular Categories

spot_imgspot_img