ചരടുകുത്തി കോൽക്കളി

പൊന്ന്യം ചന്ദ്രൻ

രടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട് അറുപതു വർഷത്തെ ചരിത്രമാണ് ഈ കലാരൂപത്തിന് അവകാശപ്പെടാനുള്ളത്. തികച്ചും നൂതനവും സങ്കീർണതയും നിറഞ്ഞ ആവിഷ്കരണമാണ് ഇതിന്റെ പ്രത്യേകത. ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു കൊണ്ട് ഏറെ ആകർഷകമായി പയ്യന്നൂരിലെ കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചരട്കുത്തികോൽക്കാളി അവതരിപ്പിച്ചു കൊണ്ട് ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. കളിയിൽ ഏർപ്പെട്ടിരിക്കുന്ന ഏവരുടെയും കൈകളിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നാട്ടിയ സ്തൂപത്തിൽ നിന്നും താഴ്ത്തിയിട്ട ചരട് പിടിച്ചിട്ടുണ്ടാകും. കളിയുടെ താളത്തിനൊത്ത് ചരട് മുകളിൽ നിന്നും താഴോട്ട് മടഞ്ഞുകൊണ്ടിരിക്കുകയും അത് കളിയുടെ മൂർദ്ധന്യത്തിൽ വലയായി രൂപപ്പെടുകയും ചെയ്യുന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. കളിയുടെ പകുതി കഴിയുന്നതോടെ വലയുടെ കുടുക്കുകളിൽ നിന്നും ചരട് പതുക്കെ അയഞ്ഞു കൊണ്ടിരിക്കുകയും ഒടുവിൽ പൂർവസ്ഥിതി ആവുകയും ചെയ്യുന്നതാണ് കളിയുടെ പ്രത്യേകത.. ഒരേ നിറത്തിലും ആകൃതിയിലും ഉള്ള വസ്ത്രധാരണവും ചരടുകളുടെ നിറത്തിന്റെ പ്രത്യേകതയും കാണികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കോൽ എന്നത് വടിയും കാളി എന്നത് നൃത്തവുമാണ്. വടി എടുത്തുള്ള നൃത്തം എന്ന നിലയിലാണ് കോൽക്കളിയെ ചരിത്രം അടയാളപ്പെടുത്തുന്നത്.

കേരള സംഗീത നാടക അകാമി 1999 ൽ പുരസ്‌കാരം നൽകി ആദരിച്ച ഇടവലത്തു കുഞ്ഞികണ്ണ പൊതുവാൾ കോൽക്കളി മേഖലയിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിത്വമാണ്. സംഗീത നാടക അകാദമി ഫെലോലോഷിപ്പ് നൽകി ആദരിച്ച കെ ശിവകുമാർ ചരട് കുത്തികോൽക്കളിക്കു സമീപ കാലത്ത് പ്രചുര പ്രചാരം നേടുന്നതിൽ നൽകിയ സംഭാവന ഏറെ മികച്ചതാണ്. നൂറുകണക്കിന് ജനങ്ങളെ അണിനിരത്തി ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കുവാനാണ് ശ്രമിച്ചത്.

കോൽകളിയും ചരടുകുത്തി കോൽകളിയും തമ്മിൽ പ്രകടമായ ഏറെ വ്യത്യാസങ്ങളുണ്ട്. വടക്കേമലബാറിലെ കോക്കളിയുടെ ചരിത്രം ഏതാണ്ട് ഇരുനൂറ്റി അൻപതു വർഷത്തെ പാരമ്പര്യം അവകാശപ്പെടാൻ സാധിക്കുന്നതാണ്. കാർഷിക ജോലിയുമായി പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ കലാരൂപത്തിന്റെ ആവിർഭാവം എന്ന് അനുമാനിക്കുന്നു. സാധാരണ കോൽക്കളിയിൽ നാടൻപാട്ടിന്റെ താളത്തിനൊത്തു ഇരുകൈയിലുമുള്ള ചെറിയ വടിയിൽ കൊട്ടിക്കൊണ്ട് ആരംഭിക്കുകയാണ് പതിവ്. പാട്ടിന്റെ വേഗം വർധിക്കുന്നതിനനുസരിച്ചു കളിക്കാരുടെ ചലനം വേഗത്തിലാവുകയും ഏറെ ആനന്ദത്തിൽ ആക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ചടുല വേഗം ചരട്കുത്തികോൽക്കളിയിൽ പ്രകടമാവാറില്ല.

Hot this week

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരങ്ങളും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

അനോമിയെ കുറിച്ച് പറയാൻ ചിലതുണ്ട് 

' "അനോമി " എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം...

Topics

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരങ്ങളും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....

അനോമിയെ കുറിച്ച് പറയാൻ ചിലതുണ്ട് 

' "അനോമി " എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം...

സ്ത്രീ ജീവിതത്തിന്റെ ആകുലതകൾ : വെർജിൻ

സാധാരണ മനുഷ്യരുടെ, സവിശേഷമായി സ്ത്രീകളുടെ ജീവിതത്തെ തുറന്നുവെക്കുന്ന പുസ്തകമാണ് സിജാറാണിയുടെ വെർജിൻ....

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 18

‘‘1905ലെ സെപ്‌തംബർ‐ഒക്ടോബർ കാലത്തെ രണ്ട്‌ പ്രവണതകൾക്കിടയിൽ പ്രയോഗവുമായി ബന്ധപ്പെട്ടുയർന്നുവന്ന പ്രധാനപ്പെട്ട അഭിപ്രായഭിന്നതകൾ...

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...
spot_img

Related Articles

Popular Categories

spot_imgspot_img