താരാബായിയുടെ സ്ത്രീപുരുഷതുലനം

ഗീതാനസീർ

ഗീതനസീർ

” ദൈവം മാത്രം പരിപാലിച്ചു വരുന്ന ഒരു തോട്ടമാണ് അവൾ.അവൾക്ക് എന്ത് ചെയ്യാൻ കഴിയും? ഭർത്താവ് മരിച്ചാൽ ഭാര്യയെല്ലാം ഉപേക്ഷിച്ച് ‘ഹരിഹരി ശിവ ശിവ’ എന്ന നാമം ജപിച്ച് ജീവിതം കഴിക്കുകയാണ് വേണ്ടതെങ്കിൽ ഭാര്യ മരിച്ച ഭർത്താവും അങ്ങനെ ചെയ്യാത്തതെന്തുകൊണ്ട്? എന്തിനാണ് അയാൾ പുനർവിവാഹിതനായി സന്തോഷിച്ച് ജീവിക്കുന്നത് ? ശാസ്ത്രങ്ങൾ എഴുതി പിടിപ്പിച്ചവർ എന്തുകൊണ്ടാണ് സ്ത്രീക്കുനേരെ മാത്രം ഇത്തരത്തിൽ ഒരു നിശിത വീക്ഷണം വയ്ക്കുന്നത്? ശാസ്ത്രം എഴുതിയവരുടെ വീടിന് ഏതെങ്കിലും ഒരു സ്ത്രീ തീ കൊളുത്തിയിരിക്കണം. വാസ്തവത്തിൽ വേശ്യാഗൃഹങ്ങൾ നിർമ്മിക്കുന്നതിന് പകരം സർക്കാർ ഓരോ വിധവയ്ക്കും ഓരോ ചെറിയ വീടുണ്ടാക്കുകയും നിങ്ങളെപ്പോലുള്ളവരെ അടച്ചുപൂട്ടാൻ വലിയൊരു ജയിൽ ഉണ്ടാക്കുകയും വേണം. ”
മറാത്തി ഭാഷയിൽ 1882 ൽ താരാബായ്‌ ശിന്ദേ എഴുതിയ ” സ്ത്രീപുരുഷ തുലന ” എന്ന പുസ്തകത്തിലെ വരികളാണിത്. കഥാകാരി മാനസിയാണ് താരാബായ് ശിന്ദയേയും ഈ പുസ്തകത്തെയും മലയാളികൾക്ക്   പരിചയപ്പെടുത്തി തരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകം എന്ന് നിസ്സംശയം വിളിക്കാൻ കഴിയുന്ന ഈ പുസ്തകം മറാത്തിയിൽ നിന്നും നേരിട്ടാണ് മാനസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത് ഒരു വെറും പരിഭാഷ അല്ല. മലയാളത്തിലേക്ക് വിവർത്തനം ചെയ്യും മുൻപ് ഈ ഗ്രന്ഥത്തെക്കുറിച്ചും ഗ്രന്ഥകാരിയെ കുറിച്ചും മാനസി ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു പുസ്തകം ഏതാണ്ട് 134 വർഷങ്ങൾക്ക് ശേഷമാണ് മാനസി തനത് ഭാഷയായ മറാത്തിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. ആ പുസ്തകം രചിച്ച ആളുടെ നിശ്ചയദാർഢ്യവും  പുസ്തകത്തിന്റെ ഉള്ളടക്കവുമാകാം ഒരുപക്ഷേ മാനസിയെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. ആമുഖമടക്കം മലയാളത്തിൽ ഏതാണ്ട് 72 പേജ് വരുന്ന ഒരു ലഘുലേഖയുടെ സ്വഭാവമുള്ള ഈ രചനയുടെ പ്രസക്തി എന്തായിരിക്കും? പതിനെട്ടു പത്തൊൻപതു നൂറ്റാണ്ടുകളിലായി രാജ്യത്ത് നിലനിന്ന സ്ത്രീപുരുഷബന്ധങ്ങളെയും അവയിൽ വരുന്ന ലിംഗ അനീതികളെയും ചോദ്യം ചെയ്യുന്ന ” സ്ത്രീ പുരുഷ തുലനം ” രാഷ്ട്രീയപരവും ചരിത്രപരവും മതപരവുമായ സമസ്യകൾ ഉയർത്തുന്നുണ്ട്. അത്യധികം പുരുഷകേന്ദ്രീകൃതമായിരുന്ന അന്നത്തെ സാമൂഹ്യപശ്ചാത്തലത്തിൽ സ്ത്രീയെ പാർശ്വവൽക്കരിക്കാനായി പുരാണേതിഹാസങ്ങളെയും സ്മൃതികളെയും കൂട്ടുപിടിച്ച് ,ഒന്ന് ചിറക് വിടർത്താൻ പോലും അവരെ അനുവദിക്കാതെ കൂട്ടിലടക്കുന്ന അതിനിന്ദ്യവും ക്രൂരവുമായ സാമൂഹ്യവ്യവസ്ഥയിൽ അവയെ നിശിതമായി വിമർശിക്കുന്ന ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് താരാബായ് രംഗത്ത് വരുന്നത്.

മഹാരാഷ്ട്രയിലെ ബുൾഡാണ എന്ന ചെറിയ പട്ടണത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ഹെഡ്ക്ലാർക്ക് ആയി ജോലി ചെയ്തിരുന്ന ഹരിഭായി ശിന്ദയുടെ മകളായിരുന്നു താരാബായ്. സാമൂഹിക പരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ സത്യാന്വേഷകസമാജത്തിൽ അംഗമായിരുന്നു താരയുടെ പിതാവ്. ഇതൊക്കെയാണെങ്കിലും അക്കാലത്തെ ഏതൊരു ഹിന്ദുസ്ത്രീയെയും പോലെ വീട്ടിൽ അടച്ചിടപ്പെട്ടു തന്നെയാണ് താരയും വളർന്നത്. താര വിവാഹിതയായിരുന്നു എന്നല്ലാതെ മറ്റു വിശദവിവരങ്ങൾ ഒന്നും തന്നെ കൃത്യമായി ആർക്കും അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ താരതമ്യേന കൂടുതൽ വിദ്യാഭ്യാസവും വീട്ടിനകത്ത് ലഭിച്ച കൂടുതൽ സ്വാതന്ത്ര്യവും സാമൂഹ്യ പരിഷ്കർത്താക്കളുടെ സമ്പർക്കവും മറ്റ് അനുകൂല ഭൗതിക സാഹചര്യങ്ങളും  ഉണ്ടായിരുന്നതിനെ തുടർന്നാണ് താരാബായിക്ക് ഇത്തരമൊരു പുസ്തകം എഴുതാൻ സാധ്യമായതെന്ന് വേണം അനുമാനിക്കാൻ. മറാത്തിയിൽ അച്ചടിച്ച 52 പേജുള്ള പുസ്തകം അക്കാലത്ത് 9 അണക്ക് വിറ്റു എന്നതും അത്ഭുതത്തോടെ മാത്രമേ കാണാൻ പറ്റൂ.കാരണം വായനയും എഴുത്തും പ്രസിദ്ധീകരിക്കലും മറ്റും പുരുഷന്റെ ലോകത്ത് മാത്രം സംഭവിച്ചിരുന്ന ഒരു കാലത്ത് പുരാണേതിഹാസങ്ങളെയും സാമൂഹ്യവ്യവസ്ഥിതിയെയും പുരുഷന്‍ നടപ്പാക്കുന്ന ഇരട്ടത്താപ്പുകളെയും നിശിതമായി വിമർശിക്കാനും പരിഹസിക്കാനും താരാബായ് ധൈര്യപ്പെട്ടത് ഏറ്റവും വിപ്ലവകരമായ പ്രവർത്തനമാണ്. ആധുനിക സമൂഹം മുന്നോട്ടുവയ്ക്കുന്ന തുല്യനീതിയുടെ ആശയങ്ങളെ ഒന്നര നൂറ്റാണ്ടിനു മുൻപ് ഏറ്റവും പ്രതിലോമകരമായ സാമൂഹ്യ വ്യവസ്ഥിതിയിൽ ഉറക്കെ വിളിച്ചു പറയാൻ താരാബായ് കാണിച്ച ധീരത അനന്യസാധാരണമാണ്. ഗുജറാത്തിലെ സൂറത്തിന് അടുത്തുള്ള ഒൽപദ് ഗ്രാമത്തിലെ വിജയലക്ഷ്മി എന്ന ബ്രാഹ്മണവിധവ ഗർഭിണിയാവുകയും പ്രസവിച്ച കുഞ്ഞിനെ ചവറ്റുകൂനയിൽ എറിയുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉണ്ടായ മതവിചാരണയിൽ ക്ഷുഭിതയായാണ് താരാബായ് പൊട്ടിത്തെറിക്കുന്നതും സ്ത്രീപുരുഷതുലനം എന്ന ലഘുലേഖ പുറത്തിറക്കുന്നതും.

ബാലവിധവകൾ ധാരാളമുണ്ടായിരുന്ന സവർണ്ണഹിന്ദുസമൂഹത്തിൽ വിജയലക്ഷ്മിയുടേതുപോലുള്ള സംഭവങ്ങൾ നിരവധിയായിരുന്നു. സ്മൃതിയുടെയും ശ്രുതിയുടെയും പിൻബലം അവകാശപ്പെട്ട പുരുഷാധിപത്യസാമൂഹികവ്യവസ്ഥ അത്തരത്തിൽപ്പെട്ട അനേകം നിഷ്കളങ്കവിധവകളെ സൃഷ്ടിച്ചിരുന്നു. വിജയലക്ഷ്മിയുടെ കുറ്റവും വിചാരണയും മുൻനിർത്തി അന്നത്തെ മറാത്തി  പത്രങ്ങളിൽ ആധുനികവിദ്യാഭ്യാസം നേടിയ പുരഷന്മാരടക്കം ഉയർത്തിയ പാതിവൃത്യ  ചർച്ചകളാണ് താരാബായിയെ പ്രകോപിപ്പിച്ചത്. ഈ പുസ്തകം വെളിച്ചം കാണുന്നതിനും, ഇംഗ്ലീഷിലും ഒടുവിൽ മലയാളത്തിലും വിവർത്തനം ചെയ്യപ്പെടുന്നതിനും നടന്ന ശ്രമങ്ങൾ മാനസി സവിസ്തരം പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട് . 1882 ൽ ഇറങ്ങിയ പുസ്തകം 1975 വരെ എങ്ങിനെ തമസ്ക്കരിക്കപ്പെട്ടു കിടന്നു? പുസ്തകം രചിച്ചത് സ്ത്രീയല്ലെന്നുള്ള പ്രചരണങ്ങൾ എങ്ങിനെ ഉയർന്നുവന്നു ?എന്നതടക്കം മാനസി വസ്തുനിഷ്ഠമായാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകമായ ‘സ്ത്രീപുരുഷതുലന’ യെയും അതിന്റെ രചയിതാവ് താരാബായ് ശിന്ദയേയും പരിചയപ്പെടുത്തുന്നതിൽ മാനസി വഹിച്ച പങ്ക് നിസ്തുലം. ഇത് തുല്യനീതിയുടെ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല ഏടാണ്.മലയാളത്തിൽ 2017ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്..

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img