പെൺട്രയാർക്കി; കഥയുടെ പുതിയ ശ്വാസം

ഥയുടെ കുരുക്കിലേക്കും ചൊരുക്കിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്ന കുഞ്ഞു കഥകളുടെ പുസ്തകമാണ് പെൺട്രയാർക്കി. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി മാറിയ അർജുൻ അടാട്ടിന്റെ കഥകൾ ഗ്രാമീണതയുടെ വേലിക്കരികിൽ നിന്നുകൊണ്ട് ആധുനികതയുടെ വിശാലമായ ലോകത്തെ നോക്കിക്കാണുന്നതാണ്. നിലവിലുള്ള പാരമ്പര്യ മൂല്യബോധങ്ങളിൽനിന്നും, കെട്ടുപിണഞ്ഞുകിടക്കുന്ന വ്യവസ്ഥകളിൽനിന്നും പ്രകാശവർഷങ്ങൾക്കപ്പുറത്തേക്ക് മനുഷ്യനെ കൊണ്ടുവന്നു നിർത്താൻ കഴിയുന്ന കഥകൾ സമ്മാനിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ശാരീരികവും മാനസികവുമായ മനുഷ്യബന്ധങ്ങൾ, പരമ്പരാഗത കുടുംബ വ്യവസ്ഥകൾ എന്നിവയുടെയെല്ലാം കാലം ഉടച്ചുവാർക്കപ്പെടുമെന്ന പ്രഖ്യാപനം കൂടിയാണ് പെൺട്രയാർക്കി നടത്തുന്നത്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഈ പുസ്തകം ഒമ്പത് ചെറുകഥകളിലൂടെ ചെറുതല്ലാത്ത ചില കാലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും, പുതിയൊരു കാലത്തെക്കുറിച്ചുള്ള വലിയൊരു കഥ ഉൾച്ചേർക്കുകയും ചെയ്യുന്നതാണ്.

വസൂരിക്കാലത്തുനിന്ന് ഒരു കഥാപാത്രത്തെ കോവിഡ് കാലത്ത് കൊണ്ടുവന്നു നട്ടതുപോലെയാണ് ചേണ്ടന്റെ ചന്ദനമണത്തിന്റെ കഥ നമുക്കിവിടെ വായിക്കാനാവുക. ഒരുകാലത്തെയാകെ മണം നഷ്ടപ്പെട്ട മനുഷ്യന്റെ ജീവിതകഥയായി അവതരിപ്പിക്കാൻ കഴിയുന്നത് എഴുത്തുകാരനിൽ വള്ളുവനാടൻ പശ്ചാത്തലത്തിന്റെ സൗരഭ്യം ഉള്ളതുകൊണ്ടു കൂടിയാകാം. വള്ളുവനാടിന്റെ ഗ്രാമീണ വഴികളിലൂടെയും, ശൈലിയിലൂടെയും കടന്നുപോകുന്ന കഥയുടെ ഒരു ‘മുടിങ്കോല്’ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതുകൂടിയാണ് ഈ പുസ്തകം. സ്വന്തം ഭാഷയിൽ ഊന്നിനിന്നുകൊണ്ടുതന്നെ മനുഷ്യന്റെ ശീലാശ്ലീലങ്ങൾും വരച്ചുകാണിക്കുന്നതിനും, വിമർശനാത്മകബോധത്തോടെ വിലയിരുത്തുന്നതിനും കഴിയുന്ന കഥകളാണ് ഇവിടെയുള്ളത്. മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെയും പ്രയാണങ്ങളിലൂടെയുമാണ് ഈ ചെറുകഥകൾ കടന്നുപോകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പ്രമേയമാവുന്നു. ഇലക്ട്രോണിക് യുഗത്തിന് അടിമപ്പെടുന്ന മനുഷ്യവംശത്തെ ആത്മഹത്യാ മുനമ്പിൽ കൊണ്ടുചെന്നുനിർത്തിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.

നാം കടന്നുപോന്നതും, പരിചിതവുമായ പ്രളയകാലങ്ങൾ ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചുകൊണ്ട് മനുഷ്യവർഗ്ഗം തിരുത്തൽ പ്രക്രിയയ്ക്ക് എങ്ങനെയാണ് വിധേയമാകേണ്ടത് എന്നു ചിന്തിപ്പിക്കാനാകുംവിധത്തിൽ എഴുത്തുകാരൻ കഥയെഴുതുമ്പോൾ പ്രകൃതിയാണ് കേന്ദ്രമെന്ന പാഠം ഓർമപ്പെടുത്താൻ കൂടിയാണ് ശ്രമിക്കുന്നത്. കെട്ടിപ്പൊക്കിയ മഹാസൗധങ്ങളൊന്നും പ്രകൃതിയുമായുള്ള യുദ്ധത്തിൽ ഒളിച്ചിരിക്കാൻ മതിയാവുകയില്ല എന്ന സന്ദേശം കൂടി ഇവിടെ വായിച്ചെടുക്കാനാവും. ഓരോ നിമിഷത്തിൽ നിന്നും മനോഹരമായൊരു കഥ സൃഷ്ടിക്കാൻ ശേഷിയുള്ള എഴുത്തുകാരനെ പെൺട്രയാർക്കിയിൽ പലയിടത്തായി നമുക്ക് കാണാനാവും. ഓരോരുത്തരുടെയും ജീവിതം സാധാരണമായ ഒരു തോൽവിയാകാതിരിക്കാനും, വ്യത്യസ്തമായ വിജയമായി മാറാണമെന്നും നമ്മോട് പറയുന്ന കഥാകാരൻ ആധുനികതയുടെ കൊളുത്തിൽ നമ്മെ കുരുക്കിയിടാൻ കഴിവുള്ളവനാണെന്ന് കൂടിയാണ് പുസ്തകം തെളിയിക്കുന്നത്. ആദ്യാവസാനമുള്ള കഥകളിലെല്ലാം സാമൂഹ്യവ്യവസ്ഥയുടെ അലകും പിടിയും മാറ്റിയെഴുതാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് നമുക്ക് കാണാനാവുക.

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതകളിലൂടെ കടന്നുപോകുമ്പോഴും നന്മയും മാനവികതയും നിറയെ കാണാൻ കഴിയുന്ന കഥകൾ കൂടിയാണിത്. നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുന്ന കഥാപാത്രങ്ങൾ പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാൻ അതിരുകൾക്കപ്പുറത്തേക്ക് പലായനം ചെയ്യുന്നവരാണ്. പുതിയകാലത്തെ എഴുത്തുകാർ നിർവഹിക്കേണ്ട ഉത്തരവാദിത്വവും, ചുമതലയും അർജുൻ അടാട്ട് നിറവേറ്റുന്നതായി അടിവരയിടുന്നതാണ് ഈ പുസ്തകം. ജെൻഡർ സ്പെക്ട്രത്തേയും, ജെൻസി തലമുറയേയും ജാതിവ്യവസ്ഥയുടെയും, കുടുംബബന്ധങ്ങളുടെയും, തൊഴിൽ പ്രശ്നങ്ങളുടെയും, പ്രകൃതി നിയമങ്ങളുടെയും തുരങ്കത്തിലൂടെ കടത്തിവിട്ട് ഉല്പാദിപ്പിച്ചെടുത്ത കുറച്ച് കഥകളാണ് പെൺട്രയാർക്കി. നിരവധിയായ സാമൂഹ്യപ്രശ്നങ്ങളുടെയും, അധികാരവാഴ്‌ചകളുടെയും, വേട്ടക്കിറങ്ങിയ നരിച്ചീറുകളുടേയും തേർവാഴ്ചയ്ക്കുള്ളിലൂടെ കടന്നുപോയി പ്ലാസ്മാ ക്ലസ്റ്ററിലൂടെ നിർമ്മിച്ചെടുക്കുന്ന പുതിയൊരു ശ്വാസമെടുക്കാൻ നിങ്ങളും പെൺട്രയാർക്കി വായിക്കേണ്ടതാണ്.

Hot this week

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

Topics

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

വിപ്ലവത്തിന്റെ ഹൃദയത്തിൽ വസിച്ചവൾ : റോസാ ലക്സംബർഗ്

  പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ...

മെയ് ദിനം: ഇന്ത്യയിൽ പ്രസക്തിയേറുന്നൂ

"നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു...

യുവതയുടെ കലാഭിരുചികൾ

  ക്രിയാത്മകമായ ഉൾചോദനയുടെ പ്രവാഹം ശക്തമായ കലാവിഷ്‌കാരങ്ങളായി ജീവിതസങ്കീർണതകളോട്‌ ഇഴചേർന്നുകൊണ്ട്‌ സമൂഹത്തിലാകെ വളർന്നു...
spot_img

Related Articles

Popular Categories

spot_imgspot_img