തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

സിയ ഫാത്തിമ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി വരുത്താനൊരുങ്ങുന്നു. ആഴ്ചയിൽ 6 തൊഴിൽദിനങ്ങൾ ആയിരുന്നതിൽനിന്ന് അഞ്ചു തൊഴിൽ ദിനങ്ങളും രണ്ടു ദിവസം വിശ്രമവും എന്ന രീതിയിലേക്ക് മാറ്റുവാനുള്ള നിർദിഷ്ട ഭരണഘടനാ ഭേദഗതി 2026 മെയ് 27ന് ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ രണ്ടാം റൗണ്ട് അംഗീകാരവും നേടി. അഞ്ചു തൊഴിൽ ദിനങ്ങളാക്കി മാറ്റുമ്പോൾ മൊത്തം ആഴ്ചയിലെ അധ്വാന സമയം 40 മണിക്കൂർ എന്ന നിലയിലേക്ക് മാറ്റുവാനാണ് തീരുമാനം. നിർദിഷ്ട ഭേദഗതി ചേമ്പർ ഓഫ് ഡെപ്യൂട്ടിസിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 461 അനുകൂല വോട്ടുകളാണ് നേടിയത്. കേവലം 19 പ്രതിനിധികൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.

നിർദിഷ്ട ഭേദഗതി, തൊഴിൽ സമയം കുറയ്ക്കുന്ന സംവിധാനത്തിലേക്ക് ക്രമേണ പരിവർത്തനം ചെയ്യണമെന്നാണ് നിർദ്ദേശിക്കുന്നത്. ഈ ഭരണഘടന ഭേദഗതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ രണ്ടുമാസത്തിനകം രാജ്യത്തെ തൊഴിൽ നിയമം ആഴ്ചയിൽ രണ്ട് ദിവസം ശമ്പളത്തോടു കൂടിയ അവധി ദിനങ്ങൾ എന്ന നിലയിലേക്ക് മാറ്റും. ഈ രണ്ടുമാസത്തിനകത്ത് തന്നെ ആഴ്ചയിലെ പരമാവധി തൊഴിൽ സമയം 44 മണിക്കൂറിൽ നിന്നും 42 മണിക്കൂറാക്കി കുറയ്ക്കും. ഭേദഗതിയിൽ നിർദ്ദേശിക്കുന്ന 40 മണിക്കൂറിലേക്ക് തൊഴിൽ സമയം കുറയ്ക്കുന്നത്, ഭേദഗതി നിലവിൽ വന്ന് 14 മാസത്തിനുശേഷമായിരിക്കും. ഭേദഗതി നിലവിൽ വന്നതിനുശേഷം ആദ്യത്തെ രണ്ടുമാസത്തിനകത്ത് സാധ്യമായത്രയും മാറ്റങ്ങൾ വരുത്തുകയും 14 മാസത്തിനകത്ത് പുതിയ ഭേദഗതിക്ക് അനുസൃതമായ മാറ്റങ്ങൾ പൂർണ്ണമായി നടപ്പാക്കുകയും ചെയ്യും. ഇങ്ങനെ ക്രമേണ ഭേദഗതി നടപ്പാക്കാൻ എടുക്കുന്ന ഈ സമയത്തെ പരിവർത്തന കാലഘട്ടം എന്നാണ് ബ്രസീലിയൻ സർക്കാർ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പരിവർത്തന കാലത്ത് ആഴ്ചയിൽ രണ്ടുദിവസം അവധിദിനമാക്കി മാറ്റുന്നതിനും തൊഴിൽ സമയം 40 മണിക്കൂർ ആക്കി കുറയ്ക്കുന്നതിനുമുതകുന്ന രീതിയിൽ പ്രതിദിന തൊഴിൽ സമയം എട്ടുമണിക്കൂർ ആക്കുകയും ചെയ്യും.

44 മണിക്കൂറിൽ നിന്നും 40 മണിക്കൂർ ആയി ആഴ്ചയിലെ തൊഴിൽസമയം വെട്ടിക്കുറയ്ക്കുന്നത് ശമ്പളം നാമമാത്രമായിപോലും വെട്ടികുറച്ചുകൊണ്ടായിരിക്കില്ല. അർഹമായ മിനിമം കൂലി കൃത്യമായി തന്നെ ഉറപ്പുവരുത്തികൊണ്ടായിരിക്കും ഇങ്ങനെ തൊഴിൽ സമയവും തൊഴിൽ ദിനവും കുറയ്ക്കുന്നത്. ഉന്നത ബിരുദം ആവശ്യമായതും സാമൂഹ്യ സുരക്ഷാ പരിധിയേക്കാൾ രണ്ടര ഇരട്ടി പ്രതിഫലം നേടുന്നവരുമായ തൊഴിലാളികളും പബ്ലിക് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുറംകരാർ ജീവനക്കാരും ഈ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടില്ല.

ചെറുകിട സംരംഭകർക്കും സൂക്ഷ്മ‐ചെറുകിട ബിസിനസുകാർക്കും ഈ നിർദിഷ്ട ഭരണഘടനാഭേദഗതിയിലെ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുവേണ്ടി പ്രത്യേക സംവിധാനമൊരുക്കും. ചെറുകിട ബിസിനസ്സുകാരിൽ ഈ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെ ലഘൂകരിക്കുവാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും എന്നാണ് കരുതപ്പെടുന്നത്. അതുപോലെതന്നെ ഈ പുതിയ തൊഴിൽ പരിഷ്കരണങ്ങളുമായി യോജിക്കാത്ത കരാറുകളും കൺവെൻഷനുകളും ഭേദഗതി പ്രാബല്യത്തിൽ വന്ന് രണ്ടുമാസം കഴിഞ്ഞാൽ അസാധുവാക്കപ്പെടും.

അതായത് അധ്വാനിക്കുന്നവരായ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് കൂടുതൽ ഗുണകരമാവുകയും അവരുടെ ആരോഗ്യത്തിനും ജീവിതത്തിനും ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുമായ ഒരു ഭരണഘടനാഭേദഗതി എന്ന നിലയിലാണ് ബ്രസീലിയൻ സർക്കാർ ഈ പുതിയ പരിഷ്കാരങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ പരീക്ഷണവുംകൂടിയാണ്. l

Hot this week

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

Topics

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...
spot_img

Related Articles

Popular Categories

spot_imgspot_img