സൈദയുടെ അദൃശ്യജീവിതം

ഗണപതി കൃഷ്‌ണൻ

കുടിയേറ്റ തൊഴിലാളികളുടെ ജീവിതം എപ്പോഴും അദൃശ്യമാണ്‌. അതേസമയം രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ ചലിപ്പിക്കുന്നതിൽ ഇവരുടെ അധ്വാനം നിർണായകമാണ്. പണ്ടു ഫാക്ടറികൾ കേന്ദ്രീകരിച്ചു നടന്നിരുന്ന തൊഴിലുകൾ ഇന്ന് വീടുകളിലോ ചെറിയ ഷെഡ്ഡുകളിലോ പുറംകരാർ നൽകി മാറ്റപ്പെടുന്ന അവസ്ഥ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഹരിയാനയിലും ഡൽഹിയിലും ഇത്തരം തൊഴിൽരീതികൾ ധാരാളമായി കാണാൻ കഴിയും. മുതലാളിത്തത്തിനു നിലനിൽക്കണമെങ്കിൽ കരാർതൊഴിലാളിയും കൂലിത്തൊഴിലുകളും അത്യാവശ്യമാണ്. ഒരു മധ്യവർഗക്കാരന്റെ ജീവിതത്തിന്റെ പിന്നിൽ എത്രയോ കൂലിത്തൊഴിലാളികളുടെ അധ്വാനമുണ്ട്‌. നമ്മൾ ഡൽഹിയിലോ ചെന്നൈയിലോ പോകുമ്പോൾ വിലക്കുറവിൽ ലഭിക്കുന്ന മാർക്കറ്റുകൾ അന്വേഷിച്ചു പോകാറുണ്ട്. ഈ വിലക്കുറവിന്റെ പിന്നിലെ ദാരുണ ജീവിതങ്ങളെ നമ്മൾ കാണാറില്ല. അങ്ങനെയൊരു ജീവിതം നമുക്കു കാട്ടിത്തരുന്നു പത്രപ്രവർത്തകയായ നേഹ ദീക്ഷിത്. The Many Lives Syeda X by Sneha Dixit എന്ന പുസ്തകം സൈദയുടെ പല ജീവിതങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിലയിരുത്തുന്നു. 1990 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ വർഗീയവൽക്കരണവും ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്നുണ്ട്. ഒരു പാവപ്പെട്ട സ്ത്രീ തൊഴിലാളിയായ സൈദയുടെ ജീവിതം ഇന്നത്തെ സാധാരണ മുസ്ലീം സമുദായക്കാർ അനുഭവിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്‌. അതിനൊരു കാരണം സമൂഹത്തിന്റെ വർഗീയവൽക്കരണമാണ്.

2014ൽ ബിഗുൽ മസ്ദൂർ ഡസ്താ എന്ന ഒരു സംഘടനയുമായി ബന്ധപ്പെടുമ്പോൾ ലേഖിക കണ്ടെത്തിയ ഒരു തൊഴിലാളിസ്ത്രീയാണ് സൈദ. ഇവരെപ്പോലെ അനേകമാളുകൾ വളരെ തുച്ഛമായ കൂലി നിരക്കിൽ ബദാം കായിൽ നിന്നും പരിപ്പ് വേർതിരിച്ചെടുക്കുന്ന, വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നു. ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കു കൂലി നൽകിയിരുന്നത്. ലോകത്തിലെതന്നെ വലിയ കുത്തക കമ്പനികളാണ് കുറഞ്ഞ കൂലിയ്ക്ക് ഇവരെ ചൂഷണം ചെയ്തിരുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിക്കാത്തതുകൊണ്ട്‌ മിനിമം വേതനം പോലും ലഭിച്ചിരുന്നില്ല. ഗ്രാമങ്ങളിൽനിന്നുവന്ന്‌ നഗരങ്ങളുടെ പുറമ്പോക്കിൽ ജീവിതം തള്ളിനീക്കുന്ന ഇവരുടെ ജീവിതം നമ്മൾ തിരിച്ചറിയുന്നില്ല.

ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട്‌ നടന്ന വർഗീയസംഘർഷംമൂലം സൈദയും കുടുംബവും ബനാറസ്സിൽ നിന്നും ഡൽഹിയിലേക്കു വരുന്നു. ഡൽഹിയിലെ പുറമ്പോക്കിൽ അഭയം തേടുന്ന ഇവർ ഒരു ദിവസം തന്നെ പല ജോലികളിൽ ഏർപ്പെട്ട് ജീവിതം തള്ളിനീക്കുന്നു. മുപ്പതു വർഷംകൊണ്ട്‌ അൻപതോളം ജോലികളിൽ ഏർപ്പെടുന്ന ഇവർക്കു ജീവിക്കാനാവശ്യമായ കൂലിപോലും ലഭിക്കുന്നില്ല. ഇടനിലക്കാർ വഴിയുള്ള തൊഴിലാളിയായതിനാൽ കരാർ തൊഴിലാളിയായിപ്പോലും ഇവർ അറിയപ്പെട്ടില്ല. അസംഘടിത സ്ത്രീതൊഴിലാളികളിൽ ഭൂരിപക്ഷംപേരും ജീവിക്കുന്നത് ഏകദേശം ഇതുപോലെയാണ്. വർഗീയ സംഘർഷങ്ങളിൽ ഇരകളാക്കപ്പെടുന്നതും പലപ്പോഴും ഇവരാണ്. ഇന്ന് വടക്കേ ഇന്ത്യയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വൈറസ്സിന്റെ വളർച്ചയുടെ വഴികളെല്ലാം ഈ പുസ്തകത്തിൽ കാണാൻ കഴിയും. തൊണ്ണൂറുകളിൽ തുടങ്ങിയ നവലിബറൽ നയങ്ങളുടെ വഴിയും വർഗീയവൽക്കരണത്തിന്റെ വഴിയുമെല്ലാം ഒരുമിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ജാതിവിവേചനം രൂക്ഷമാണെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങൾ സഹകരിച്ചിരുന്നു. എന്നാൽ ഇന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിന് വിള്ളൽ ലുണ്ടായിക്കൊണ്ടിരിക്കുന്നു ഇതിന്റെ സൂചനകൾ പുസ്തകത്തിലുടനീളം കാണാൻ കഴിയും. അദ്വാനിയുടെ രഥയാത്ര, വർഗീയ ലഹളകൾ, ഹിന്ദുത്വ പ്രചാരണം, സവർക്കറുടെ തിരിച്ചുവരവ്‌, ഗോസംരക്ഷണസേന, മുസ്ലീം വിദ്വേഷ പ്രചരണം, നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണം എന്നിവയൊക്കെ സൈദയുടെ ജീവിതപ്രയാണത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

ഡൽഹിയിലെ കർഷകസമരം, പൗരത്വ ബില്ലിനെതിരെയുള്ള പോരാട്ടം, കോവിഡ് കാലഘട്ടം എന്നീ സംഭവപരമ്പരകളൊന്നും സൈദയുടെ ജീവിതത്തെ ബാധിക്കുന്നില്ല. അതേസമയം ഡൽഹി വർഗീയ കലാപം ഇവരെ തകർത്തു കളയുന്നു. ഇന്ത്യയിലെ വിയർപ്പുശാലകളിലെ ജീവിതമെന്താണെന്ന് ഈ പുസ്തകം സംസാരിക്കുന്നു. ഒരു ഗവേഷണംപോലെ ആയിരത്തിലധികം ആളുകളെ സമീപിച്ച് നേടിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ പുസ്തകം നേഹ ദീക്ഷിത് എന്ന പത്രപ്രവർത്തക എഴുതിയത്. ഒരു ഗവേഷണ ഗ്രന്ഥം എന്നുതന്നെ ഇതിനെ പറയാം. അന്വേഷണാത്മക പത്രപ്രവർത്തനത്തിനു നിരവധി അവാർഡുകൾ നേടിയ നേഹയുടെ ഈ പുസ്തകം നമുക്കു പ്രയോജനപ്പെടുത്താം. l

Hot this week

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

Topics

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....

ഡിജിറ്റൽ മാർക്കറ്റിംഗ്

വർഗസമരവും മാധ്യമങ്ങളും-23 സാമൂഹ്യമാധ്യമങ്ങളെ ബിജെപി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും അതുവഴി തങ്ങൾക്ക് അനുകൂലമായി ജനാഭിപ്രായം രൂപപ്പെടുത്തുകയും...

സത്യാനന്തര കാലത്തെ ആശങ്കകളുടെ വിശകലനം 

അകിര കുറസോവയുടെ 'റാഷോമോൺ' എന്ന സിനിമയിൽ ഒരു കൊലപാതകത്തെ നാലുപേർ നാല്...

ക്യാമറയുടെ രാഷ്‌ട്രീയം

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌....
spot_img

Related Articles

Popular Categories

spot_imgspot_img