സൈദയുടെ അദൃശ്യജീവിതം

ഗണപതി കൃഷ്‌ണൻ

കുടിയേറ്റ തൊഴിലാളികളുടെ ജീവിതം എപ്പോഴും അദൃശ്യമാണ്‌. അതേസമയം രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ ചലിപ്പിക്കുന്നതിൽ ഇവരുടെ അധ്വാനം നിർണായകമാണ്. പണ്ടു ഫാക്ടറികൾ കേന്ദ്രീകരിച്ചു നടന്നിരുന്ന തൊഴിലുകൾ ഇന്ന് വീടുകളിലോ ചെറിയ ഷെഡ്ഡുകളിലോ പുറംകരാർ നൽകി മാറ്റപ്പെടുന്ന അവസ്ഥ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഹരിയാനയിലും ഡൽഹിയിലും ഇത്തരം തൊഴിൽരീതികൾ ധാരാളമായി കാണാൻ കഴിയും. മുതലാളിത്തത്തിനു നിലനിൽക്കണമെങ്കിൽ കരാർതൊഴിലാളിയും കൂലിത്തൊഴിലുകളും അത്യാവശ്യമാണ്. ഒരു മധ്യവർഗക്കാരന്റെ ജീവിതത്തിന്റെ പിന്നിൽ എത്രയോ കൂലിത്തൊഴിലാളികളുടെ അധ്വാനമുണ്ട്‌. നമ്മൾ ഡൽഹിയിലോ ചെന്നൈയിലോ പോകുമ്പോൾ വിലക്കുറവിൽ ലഭിക്കുന്ന മാർക്കറ്റുകൾ അന്വേഷിച്ചു പോകാറുണ്ട്. ഈ വിലക്കുറവിന്റെ പിന്നിലെ ദാരുണ ജീവിതങ്ങളെ നമ്മൾ കാണാറില്ല. അങ്ങനെയൊരു ജീവിതം നമുക്കു കാട്ടിത്തരുന്നു പത്രപ്രവർത്തകയായ നേഹ ദീക്ഷിത്. The Many Lives Syeda X by Sneha Dixit എന്ന പുസ്തകം സൈദയുടെ പല ജീവിതങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിലയിരുത്തുന്നു. 1990 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ വർഗീയവൽക്കരണവും ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്നുണ്ട്. ഒരു പാവപ്പെട്ട സ്ത്രീ തൊഴിലാളിയായ സൈദയുടെ ജീവിതം ഇന്നത്തെ സാധാരണ മുസ്ലീം സമുദായക്കാർ അനുഭവിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്‌. അതിനൊരു കാരണം സമൂഹത്തിന്റെ വർഗീയവൽക്കരണമാണ്.

2014ൽ ബിഗുൽ മസ്ദൂർ ഡസ്താ എന്ന ഒരു സംഘടനയുമായി ബന്ധപ്പെടുമ്പോൾ ലേഖിക കണ്ടെത്തിയ ഒരു തൊഴിലാളിസ്ത്രീയാണ് സൈദ. ഇവരെപ്പോലെ അനേകമാളുകൾ വളരെ തുച്ഛമായ കൂലി നിരക്കിൽ ബദാം കായിൽ നിന്നും പരിപ്പ് വേർതിരിച്ചെടുക്കുന്ന, വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നു. ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കു കൂലി നൽകിയിരുന്നത്. ലോകത്തിലെതന്നെ വലിയ കുത്തക കമ്പനികളാണ് കുറഞ്ഞ കൂലിയ്ക്ക് ഇവരെ ചൂഷണം ചെയ്തിരുന്നത്. ഇവരെ തൊഴിലാളികളായി അംഗീകരിക്കാത്തതുകൊണ്ട്‌ മിനിമം വേതനം പോലും ലഭിച്ചിരുന്നില്ല. ഗ്രാമങ്ങളിൽനിന്നുവന്ന്‌ നഗരങ്ങളുടെ പുറമ്പോക്കിൽ ജീവിതം തള്ളിനീക്കുന്ന ഇവരുടെ ജീവിതം നമ്മൾ തിരിച്ചറിയുന്നില്ല.

ബാബറി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട്‌ നടന്ന വർഗീയസംഘർഷംമൂലം സൈദയും കുടുംബവും ബനാറസ്സിൽ നിന്നും ഡൽഹിയിലേക്കു വരുന്നു. ഡൽഹിയിലെ പുറമ്പോക്കിൽ അഭയം തേടുന്ന ഇവർ ഒരു ദിവസം തന്നെ പല ജോലികളിൽ ഏർപ്പെട്ട് ജീവിതം തള്ളിനീക്കുന്നു. മുപ്പതു വർഷംകൊണ്ട്‌ അൻപതോളം ജോലികളിൽ ഏർപ്പെടുന്ന ഇവർക്കു ജീവിക്കാനാവശ്യമായ കൂലിപോലും ലഭിക്കുന്നില്ല. ഇടനിലക്കാർ വഴിയുള്ള തൊഴിലാളിയായതിനാൽ കരാർ തൊഴിലാളിയായിപ്പോലും ഇവർ അറിയപ്പെട്ടില്ല. അസംഘടിത സ്ത്രീതൊഴിലാളികളിൽ ഭൂരിപക്ഷംപേരും ജീവിക്കുന്നത് ഏകദേശം ഇതുപോലെയാണ്. വർഗീയ സംഘർഷങ്ങളിൽ ഇരകളാക്കപ്പെടുന്നതും പലപ്പോഴും ഇവരാണ്. ഇന്ന് വടക്കേ ഇന്ത്യയിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വൈറസ്സിന്റെ വളർച്ചയുടെ വഴികളെല്ലാം ഈ പുസ്തകത്തിൽ കാണാൻ കഴിയും. തൊണ്ണൂറുകളിൽ തുടങ്ങിയ നവലിബറൽ നയങ്ങളുടെ വഴിയും വർഗീയവൽക്കരണത്തിന്റെ വഴിയുമെല്ലാം ഒരുമിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ജാതിവിവേചനം രൂക്ഷമാണെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങൾ സഹകരിച്ചിരുന്നു. എന്നാൽ ഇന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിന് വിള്ളൽ ലുണ്ടായിക്കൊണ്ടിരിക്കുന്നു ഇതിന്റെ സൂചനകൾ പുസ്തകത്തിലുടനീളം കാണാൻ കഴിയും. അദ്വാനിയുടെ രഥയാത്ര, വർഗീയ ലഹളകൾ, ഹിന്ദുത്വ പ്രചാരണം, സവർക്കറുടെ തിരിച്ചുവരവ്‌, ഗോസംരക്ഷണസേന, മുസ്ലീം വിദ്വേഷ പ്രചരണം, നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണം എന്നിവയൊക്കെ സൈദയുടെ ജീവിതപ്രയാണത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

ഡൽഹിയിലെ കർഷകസമരം, പൗരത്വ ബില്ലിനെതിരെയുള്ള പോരാട്ടം, കോവിഡ് കാലഘട്ടം എന്നീ സംഭവപരമ്പരകളൊന്നും സൈദയുടെ ജീവിതത്തെ ബാധിക്കുന്നില്ല. അതേസമയം ഡൽഹി വർഗീയ കലാപം ഇവരെ തകർത്തു കളയുന്നു. ഇന്ത്യയിലെ വിയർപ്പുശാലകളിലെ ജീവിതമെന്താണെന്ന് ഈ പുസ്തകം സംസാരിക്കുന്നു. ഒരു ഗവേഷണംപോലെ ആയിരത്തിലധികം ആളുകളെ സമീപിച്ച് നേടിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ പുസ്തകം നേഹ ദീക്ഷിത് എന്ന പത്രപ്രവർത്തക എഴുതിയത്. ഒരു ഗവേഷണ ഗ്രന്ഥം എന്നുതന്നെ ഇതിനെ പറയാം. അന്വേഷണാത്മക പത്രപ്രവർത്തനത്തിനു നിരവധി അവാർഡുകൾ നേടിയ നേഹയുടെ ഈ പുസ്തകം നമുക്കു പ്രയോജനപ്പെടുത്താം. l

Hot this week

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ചരിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

Topics

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ചരിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_imgspot_img