1991 ആവർത്തിക്കുമോ?

കെ ജി സുധാകരൻ

റ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന സർക്കാരിന്റെ നിരന്തരമായ അവകാശവാദങ്ങൾക്കിടയിലാണ്, വിദേശ കറൻസി ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കാൻ പൗരരോടുള്ള പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിതമായ ആഹ്വാനം ഉണ്ടായത്. സ്വർണം വാങ്ങുന്നതും അനാവശ്യമായ വിദേശ യാത്രകളും മാറ്റിവെക്കാനും, ഭക്ഷ്യ എണ്ണ, പെട്രോൾ, ഡീസൽ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനും, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വാങ്ങൽ വർദ്ധിപ്പിക്കാനും അദ്ദേഹം പൗരരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ ഈ മുന്നറിയിപ്പ് 2014-ൽ അധികാരത്തിൽ വന്നതുമുതൽ സർക്കാർ കെട്ടിപ്പടുത്ത “അച്ഛേ ദിൻ’ എന്ന വിവരണത്തിന്മേലുള്ള ഒരു യാഥാർത്ഥ്യ പരിശോധന മാത്രമല്ലായിരുന്നു, മറിച്ച് സർക്കാരിനെ സവിശേഷമായി പിന്തുണച്ചിരുന്നവരിൽ പോലും ഇന്ത്യയുടെ മാക്രോ ഇക്കോണമിയുടെ (സമഗ്ര സാമ്പത്തിക വ്യവസ്ഥയുടെ) അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താനും ഇത് കാരണമായി.

രാജ്യത്ത് ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുന്നതിൽ സ്വകാര്യ മേഖലയ്ക്ക് തുടർച്ചയായി ഉണ്ടാകുന്ന താല്പര്യക്കുറവാണ് ഇതിലൊരു പ്രധാന ഘടകം. ഇത് സമ്പദ്‌വ്യവസ്ഥയിൽ എല്ലാം ഭദ്രമല്ല എന്നതിന്റെ പ്രധാന സൂചനയാണ്. യന്ത്രസാമഗ്രികളിലും ഉപകരണങ്ങളിലുമുള്ള സ്വകാര്യ നിക്ഷേപത്തിന്റെ പങ്ക് 2015‐-16 ൽ അതിന്റെ പരമാവധിയെത്തിയ ശേഷം ഏതാണ്ട് തുടർച്ചയായി താഴേക്ക് പതിക്കുകയാണുണ്ടായത്.

കോവിഡിനു ശേഷമുള്ള വർഷങ്ങളിൽ സ്ഥിരമായി നിലനിൽക്കുന്ന ഉപഭോക്തൃ ആത്മവിശ്വാസക്കുറവാണ് (downbeat consumer confidence) സ്വകാര്യ നിക്ഷേപങ്ങളിലെ ഈ മന്ദഗതിക്ക് പ്രധാന കാരണം. 7 ശതമാനത്തിലധികം വരുന്ന വാർഷിക വളർച്ചയ്ക്കു കാരണം സ്വകാര്യ അന്തിമ ഉപഭോഗച്ചെലവിലുണ്ടായ (private final consumption expenditure) വർദ്ധനവാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, റിസർവ് ബാങ്കിന്റെ (RBI) ദ്വിമാസ ഉപഭോക്തൃ ആത്മവിശ്വാസ സർവേ വ്യക്തമാക്കുന്നത് മറ്റൊന്നാണ്. മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറിയ ശേഷവും ഉപഭോക്തൃ ആത്മവിശ്വാസം വളരെ താഴ്ന്ന നിലയിലായിരുന്നു എന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയുടെ ഡിമാൻഡ് (ആവശ്യകത) വശത്തുള്ള ബലഹീനതയെയും, അതോടൊപ്പം സ്വകാര്യ നിക്ഷേപകർക്ക് നിക്ഷേപം നടത്താനുള്ള താല്പര്യക്കുറവിനെയും വ്യക്തമാക്കുന്നു. ഡിമാൻഡ് കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ, പുതിയ ഉൽപ്പാദന ശേഷികൾ സൃഷ്ടിക്കുന്നതിൽ നിന്ന് സ്വകാര്യ നിക്ഷേപകർ പിന്മാറും എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിലവിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര അക്കൗണ്ടിൽ (merchandise trade account) രാജ്യം നേരിടുന്ന സങ്കീർണമായ സാഹചര്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷമായ 2025-‐26 അവസാനിച്ചത്, മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിലധികം വർദ്ധനവോടെ ഒരു കോടി ബില്യൺ ഡോളർ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചരക്ക് വ്യാപാര കമ്മിയിലാണ് (merchandise trade deficit). കയറ്റുമതിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വളർച്ച രേഖപ്പെടുത്തി 44100 കോടി ഡോളറിൽ എത്തിയപ്പോൾ, ഇറക്കുമതി 7% വർദ്ധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 77,500 കോടി ഡോളറിലേക്ക് ഉയർന്നതാണ് ഈ വ്യാപാര കമ്മി വർദ്ധിക്കാൻ കാരണമായത്.

അമേരിക്കയുടെ ഇറാൻ ആക്രമണവും അതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമൂലം എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഇന്ത്യയുടെ അസംസ്‌കൃത എണ്ണ (crude oil) ഇറക്കുമതിയെ ദോഷകരമായി ബാധിച്ചു. 2026 മാർച്ചിൽ, മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇറക്കുമതിയുടെ അളവിൽ 41 ശതമാനത്തിലധികവും മൂല്യത്തിന്റെ കാര്യത്തിൽ 35 ശതമാനവും ഇടിവുണ്ടായി. തന്മൂലം, അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന വില വർദ്ധനവ് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ബില്ലിൽ പ്രതിഫലിച്ചില്ല; ഐഎംഎഫി-ന്റെ ക്രൂഡ് ഓയിൽ പ്രൈസ് ഇൻഡക്സ് പ്രകാരം യുദ്ധം ആരംഭിച്ചതിനുശേഷം എണ്ണവിലയിൽ 53% വർദ്ധനവാണ് ഉണ്ടായത്. ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ, ഇറാഖ് എന്നിവടങ്ങളിൽ നിന്നുള്ള ഇറക്കുമതി യഥാക്രമം 63 ശതമാനവും 61 ശതമാനവും കുറഞ്ഞതാണ് ഇതിനു പ്രധാന കാരണം.

പ്രകൃതിവാതകത്തിന്റെ (natural gas) ഇറക്കുമതിയെയും ഇത് ബാധിച്ചുവെങ്കിലും അസംസ്‌കൃത എണ്ണയെ ദോഷകരമായി ബാധിച്ചില്ല. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനുശേഷം പ്രകൃതിവാതക വിലയിലുണ്ടായ 40‐50% വർദ്ധനവ് ഇറക്കുമതി കണക്കുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഇതും ഒരു കാരണമായി. പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചെത്തിയാൽ പോലും അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിലകൾ പെട്ടെന്നു കുറയാൻ സാധ്യതയില്ലെന്ന് ഭൂരിഭാഗം നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത്, കുറഞ്ഞത് 2026-‐27 സാമ്പത്തിക വർഷത്തിന്റെ അവസാനം വരെയെങ്കിലും ഉയർന്ന അസംസ്‌കൃത എണ്ണ/പ്രകൃതിവാതക ഇറക്കുമതി ബില്ലും വർദ്ധിച്ച ചരക്ക് വ്യാപാര കമ്മിയും ഇന്ത്യയ്ക്ക് വലിയൊരു ബാധ്യതയായി തുടർന്നേക്കാം എന്നാണ്.

2025‐26ൽ ഇന്ത്യയുടെ ഇറക്കുമതി പ്രധാനമായും വർദ്ധിക്കാൻ കാരണം ഗണ്യമായ വിഹിതമുള്ള നാല് ഉൽപ്പന്ന ഗ്രൂപ്പുകളാണ്; അതായത് സ്വർണവും വെള്ളിയും ഭക്ഷ്യ എണ്ണകൾ, രാസവളങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയാണവ. 90 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി, ആകെ ഇറക്കുമതിച്ചെലവിന്റെ ഏകദേശം 12% വരും. ക്രൂഡ് ഓയിലിനും ഇലക്ട്രോണിക്സ് സാധനങ്ങൾക്കും ശേഷം ഇറക്കുമതി പട്ടികയിലെ മൂന്നാമത്തെ വലിയ ഉൽപ്പന്ന ഗ്രൂപ്പായിരുന്നു ഇത്. സ്വർണ ഇറക്കുമതി 24 ശതമാനവും വെള്ളി ഇറക്കുമതി വിസ്മയിപ്പിക്കുന്ന രീതിയിൽ 150 ശതമാനവും വർദ്ധിച്ചു. എന്നാൽ മറുഭാഗത്ത്, രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ 5 ശതമാനത്തിലധികം ഇടിവുണ്ടായി. ഇത് സൂചിപ്പിക്കുന്നത് വിലപിടിപ്പുള്ള ലോഹങ്ങളുടെ വർദ്ധിച്ചുവന്ന ഇറക്കുമതി ഭൂരിഭാഗവും ആഭ്യന്തരമായിത്തന്നെ ഉപയോഗിക്കപ്പെട്ടു എന്നാണ്.

സ്വർണ ഇറക്കുമതിയിലുണ്ടായ അഭൂതപൂർവ്വമായ ഈ വർദ്ധനവ് 2026‐-27 സാമ്പത്തിക വർഷത്തിലും ഒരു കുറവുമില്ലാതെ തുടർന്നു. 2026 ഏപ്രിലിൽ മുൻവർഷത്തെ അപേക്ഷിച്ച് 82% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ വളങ്ങളുടെ വില കുതിച്ചുയരുന്നത് ഉയർന്ന ഇറക്കുമതി ആശ്രിതത്വം കാരണം രാജ്യത്തിന് വിദേശനാണ്യം നഷ്ടപ്പെടാൻ ഇടയാക്കുന്നു എന്ന് മാത്രമല്ല, വളം സബ്‌സിഡി ഇനത്തിലുള്ള ചെലവ് ഗണ്യമായി വർദ്ധിക്കാനും കാരണമായേക്കാം. ആഗോള വിപണിയിൽ, 2025 ഡിസംബറിനും 2026 ഏപ്രിലിനും ഇടയിൽ വളങ്ങളുടെ വിലയിൽ 46% വർദ്ധനവുണ്ടായി, ഇതേ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വളമായ യൂറിയയുടെ വില ഇരട്ടിയിലധികമായി വർദ്ധിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി രാജ്യത്തിന്റെ വളം ആവശ്യകതയുടെ 31%-ത്തിനും 37%-ത്തിനും ഇടയിൽ ഇറക്കുമതിയിലൂടെയാണ് നികത്തിയിരുന്നത്. എന്നാൽ യൂറിയയുടെ ഇറക്കുമതി 60%-ത്തിലധികം വർദ്ധിച്ചതിനാൽ 2025-‐26ൽ ഇത് 50%-ത്തിന് മുകളിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾ ഇന്ത്യയുടെ വളം ഇറക്കുമതിച്ചെലവ് ഏകദേശം 80% വർദ്ധിപ്പിച്ചു.

2024-25ൽ ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം (Net FDI Inflow) നൂറുകോടി യുഎസ് ഡോളറിനും താഴെയെന്ന ആശങ്കാജനകമായ തലത്തിലേക്ക് കൂപ്പുകുത്തി. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തിൽ ഈ തുക 770 കോടി ഡോളർ ആയിരുന്നെങ്കിലും, 2020‐-21ലെ ഉയർന്ന നിരക്കായ 4400 കോടി ഡോളറിനേക്കാൾ വളരെ താഴെയായിരുന്നു ഇത്. വാസ്തവത്തിൽ, കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ മൊത്തം വിദേശ നിക്ഷേപത്തിലുണ്ടായ ഇടിവ് ഒരു സ്ഥിരം സവിശേഷതയായി മാറിയിരിക്കുകയാണ്. l

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img