ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

കെ ജി സുധാകരൻ

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോട് ഏഴ് അഭ്യർത്ഥനകൾ നടത്തി: വീട്ടിലിരുന്ന് ജോലി ചെയ്യുക; ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക; പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക; പാചക എണ്ണയുടെ ഉപയോഗം വെട്ടിക്കുറയ്ക്കുക; രാസവളങ്ങളുടെ ഉപയോഗം 50 ശതമാനം കുറയ്ക്കുക; വിദേശ ബ്രാൻഡുകൾക്ക് പകരം ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ വാങ്ങുക; ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കുക. വിദേശനാണ്യം ലാഭിക്കുക എന്നതായിരുന്നു ഈ ത്യാഗങ്ങളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആവശ്യത്തിന് വിദേശനാണ്യ ശേഖരമുണ്ടെന്ന് ആർ.ബി.ഐ ഗവർണറും ധനമന്ത്രിയും ഇൻഫോർമൽ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സും വിവിധ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും ദിവസംപ്രതി പൊതുജനങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ടിരിക്കുമ്പോൾ, പ്രധാനമന്ത്രി ജനങ്ങളോട് വിദേശനാണ്യം ലാഭിക്കാൻ ആവശ്യപ്പെടുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി തോന്നാം. അധികാരികളുടെ ഭാഗത്തുനിന്നുള്ള ഈ ഉറപ്പുകളുടെ പ്രവാഹമൊന്നും വകവയ്ക്കാതെ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തൊട്ടടുത്ത ദിവസം രൂപയുടെ മൂല്യത്തിലും ഓഹരി വിലയിലും വൻ ഇടിവുണ്ടായി.

വിദേശനാണ്യ വിപണിക്കും ഓഹരി വിപണിക്കും അറിയാവുന്ന, എന്നാൽ ഔദ്യോഗിക വൃത്തങ്ങളും മാധ്യമങ്ങളും പരാമർശിക്കാൻ മടിക്കുന്ന ഒരു കാര്യമുണ്ട്: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം എന്നത് വ്യാപാരത്തിൽ നിന്നുള്ള അധിക വരുമാനം (അതായത്, നമ്മൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്ത് നേടിയത്) അല്ല എന്നതാണ്‌. വാസ്തവത്തിൽ, നമ്മുടെ കറന്റ് അക്കൗണ്ടിൽ നിരന്തരം കമ്മി തന്നെയാണ് ഉണ്ടാകാറുള്ളത്. അതിനുപകരം, ഈ കരുതൽ ശേഖരം ബാധ്യതകൾ ചേർന്നതാണ് – അതായത്, മറ്റു രാജ്യങ്ങൾക്കോ വിദേശത്തുള്ള വ്യക്തികൾക്കോ നമ്മൾ നൽകാനുള്ള പണമാണിത്. വിദേശ കടക്കാർ കടം പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയോ, വിദേശ നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയോ ചെയ്താൽ, ഈ വിദേശ നാണ്യ ശേഖരം കുത്തനെ ഇടിയും. ആ അർത്ഥത്തിൽ, ഇവ യഥാർത്ഥത്തിൽ ഒരു കരുതൽ ശേഖരം’ (reserves) അല്ല: ഒരു പ്രതിസന്ധി ഘട്ടത്തിൽ തുണയാകുന്ന ഒരു സുരക്ഷാ കവചവുമല്ല ഇത്.

എന്നാൽ സാധാരണ ജനങ്ങളല്ല ഇപ്പോഴത്തെ വിദേശനാണ്യ പ്രതിസന്ധി സൃഷ്ടിച്ചത്. വിദേശ നാണ്യത്തിന്റെ ഒഴുക്കിന് ഉത്തരവാദികൾ ആരാണ്?

1. സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം ഏതാണ്ട് 7200 കോടി ബില്യൺ ഡോളറായി ഉയരുകയും, 24 ശതമാനത്തിന്റെ പെട്ടെന്നുള്ള വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്ത സ്വർണ ഇറക്കുമതിക്ക് കാരണം സാധാരണക്കാരല്ല. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (World Gold Council) 2025 കലണ്ടർ വർഷത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സ്വർണ ഇറക്കുമതിയുടെ 40 ശതമാനവും ആഭരണങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് നിക്ഷേപ ആവശ്യങ്ങൾക്ക് (investment demand) വേണ്ടിയാണ് ഉപയോഗിച്ചതെന്നാണ്. അതായത്, സമ്പന്നരായ ധനകാര്യ നിക്ഷേപകർ രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് തങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിനായി സ്വർണം വാങ്ങിക്കൂട്ടി — ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നതിന് കാരണമാവുകയും ചെയ്തു.

രാജ്യത്തിനു പുറത്തേക്ക് വൻതോതിൽ പണം അയക്കുന്നത് സാധാരണക്കാരല്ല. ഇന്ത്യയിലെ ആഗോളവൽക്കരിക്കപ്പെട്ട ഉന്നത പൗരരാണ് (globalised upper classes) 2014 മെയ് മുതൽ ‘ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം’ (LRS) പ്രകാരം 20200 കോടി ഡോളറിലധികം വിദേശ നാണ്യം ചെലവഴിച്ചത്. ഇതിൽ പകുതിയോളം വിദേശ യാത്രകൾക്കും ബാക്കി തുക മറ്റ് ആവശ്യങ്ങൾക്കുമായുമാണ് ഉപയോഗിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ മാത്രം (2026 ഫെബ്രുവരി വരെ) അവർ 11200 കോടി ഡോളർ ചെലവഴിച്ചു.

ഇന്ത്യയിലെ സാധാരണക്കാർ അവരുടെ ആഗോള സമ്പത്ത് കൈകാര്യം ചെയ്യുന്നതിനായി വിദേശത്ത് ‘ഫാമിലി ഓഫീസുകൾ’ സ്ഥാപിക്കാറില്ല. അംബാനിമാരെപ്പോലെയുള്ള ഇന്ത്യയിലെ അതിസമ്പന്നരാണ് (super-rich) ഇത് ചെയ്യുന്നത്. 2023-ഓടെ ഈ അതിസമ്പന്നർ സിംഗപ്പൂരിലുള്ള തങ്ങളുടെ ഫാമിലി ഓഫീസുകളിലേക്ക് 13,000 കോടി ഡോളറും ഹോങ്കോങ്ങിലുള്ള ഓഫീസുകളിലേക്ക് 10,500 കോടി ഡോളറും കൈമാറി. (ഇത്തരം പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരു പ്രധാന സ്ഥലമായ ദുബായിലേക്ക് എത്ര തുക മാറ്റിയെന്നതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല). ഈ ഫണ്ടുകളിൽ ചിലത് നിയമപരമായ മാർഗങ്ങളിലൂടെയായിരിക്കാം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്.

അതിസമ്പന്നർ ഇന്ത്യയിൽ നിന്നു വൻതോതിൽ നിയമവിരുദ്ധമായി പണം കടത്തുന്നുണ്ട്. അവർക്ക് ആവശ്യമുള്ളപ്പോൾ ഈ തുക നിയമവിരുദ്ധമായി തിരികെ കൊണ്ടുവരികയും ചെയ്യുന്നു; ഈ പ്രക്രിയയെ ‘റൗണ്ട്-ട്രിപ്പിംഗ്’ (round-tripping) എന്നു വിളിക്കുന്നു. ഈ രീതിയിൽ അകത്തേക്കും പുറത്തേക്കും ഒഴുകുന്ന തുക നൂറുകണക്കിന് ബില്യൺ ഡോളറിലെത്തുമെന്നാണ് പഠനങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികൾക്ക് താൽപ്പര്യമില്ല. ഈ തുകകൾ ഞെട്ടിക്കുന്നതാണ്: നിയമവിരുദ്ധമായി നടക്കാൻ സാധ്യതയുള്ള ഒരു തരം പണമിടപാട് മാത്രം എടുത്തുപറഞ്ഞാൽ: “ഓർഫൻ ഇംപോർട്ട്സ്’ (orphan imports – ഇറക്കുമതിക്കായി പണം നൽകിയിട്ടുണ്ടാകും, എന്നാൽ സാധനങ്ങളൊന്നും ഒരിക്കലും അയച്ചിട്ടുണ്ടാകില്ല), 2000-‐2018 കാലഘട്ടത്തിൽ മാത്രം ഇത്തരത്തിൽ മൊത്തം 65,900 കോടി ഡോളർ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണ്യ ശേഖരത്തോളം (foreign exchange reserves) തന്നെ വലുതാണ്.

ഇന്ത്യയിലെ സാധാരണക്കാരല്ല 29,200 കോടി ഡോളറിന്റെ ബാഹ്യ വാണിജ്യ വായ്പകൾ (ECBs – External Commercial Borrowings) കുന്നുകൂട്ടിയത്. കോർപ്പറേറ്റുകളാണ് ഇത് ചെയ്തിരിക്കുന്നത്.

മറ്റ് കാര്യങ്ങളോടൊപ്പം, ലഭ്യമായിരുന്ന വിദേശ വായ്പകളും (ECBs) 2000-കളിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഇന്ത്യൻ കോർപ്പറേറ്റ് തലവന്മാരുടെ സ്വപ്നങ്ങൾക്ക് ചിറകേകി. അവർ വിദേശത്തുള്ള കമ്പനികളെ സ്വന്തമാക്കാനായി ഒരു വലിയ ഷോപ്പിംഗ് മാമാങ്കം തന്നെ നടത്തി. അങ്ങനെയുള്ള ഓരോ വായ്പയധിഷ്ഠിത ഏറ്റെടുക്കലുകളും ഇന്ത്യയുടെ വിദേശ കടം വർദ്ധിപ്പിച്ചു. ടാറ്റാ സ്റ്റീൽ തങ്ങളേക്കാൾ നാലിരട്ടി വലിപ്പമുള്ള കോറസ് (Corus) എന്ന യുകെ-ഡച്ച് കമ്പനിയെ സ്വന്തമാക്കിക്കൊണ്ട് ഏറ്റവും വലിയ സാഹസത്തിനു മുതിർന്നു; ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ 10 സ്റ്റീൽ നിർമാതാക്കളുടെ പട്ടികയിലേക്ക് അവർ സ്വയം ഉയർന്നു.

ടാറ്റാ തുടക്കത്തിൽ 800 കോടി ഡോളറാണ് ലേലം വിളിച്ചതെങ്കിലും, മറ്റൊരു വാങ്ങലുകാരനുമായി ലേലയുദ്ധത്തിൽ ഏർപ്പെടുകയും ഒടുവിൽ 1200 കോടി ഡോളറിലധികം വാരിയെറിയുകയും ചെയ്തു. ഈ ഏറ്റെടുക്കൽ ടാറ്റാ സ്റ്റീലിന്മേൽ 8-,900 കോടി ഡോളറിന്റെ വിദേശ വായ്പാ ബാധ്യത വരുത്തിവെച്ചു. അതായത് പ്രതിവർഷം 70,000 കോടി ഡോളറിലധികം പലിശയിനത്തിൽ മാത്രം നൽകേണ്ടി വന്നു. കോറസ് കമ്പനി തൊട്ടുപിന്നാലെ തുടർച്ചയായ നഷ്ടങ്ങൾ വരുത്തിവെച്ചെങ്കിലും, ടാറ്റാ സ്റ്റീലിന്റെ ഇന്ത്യൻ യൂണിറ്റുകൾ വിദേശ വായ്പകൾ തിരിച്ചടയ്ക്കാൻ ആവശ്യമായ പണം നിരന്തരം ഉത്പാദിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇന്ത്യയുടെ പ്രകൃതിദത്ത സമ്പത്തും മിച്ചവും വിദേശ ബാങ്കുകളിലേക്ക് ഒഴുകി.

ഇതൊരു വശത്ത് നടക്കുമ്പോൾ, വിദേശനാണ്യ ക്ഷാമമുള്ള ഈ കാലഘട്ടത്തിൽ, ടെക്സാസിലെ ഒരു റിഫൈനറിയിൽ നിക്ഷേപിക്കുമെന്ന് ട്രംപിന് ഉറപ്പുനൽകിയ 30,000 കോടി ഡോളർ മുകേഷ് അംബാനി എവിടെ നിന്ന് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്‌. “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലുത്’ എന്നാണ് ട്രംപ് ഈ കരാറിനെ വിശേഷിപ്പിക്കുന്നത്.)

മികച്ച ലാഭം കൊയ്യുമ്പോഴും, ഗവേഷണ‐-വികസന (R&D) പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ ഇന്ത്യൻ വ്യവസായ മേഖല പരാജയപ്പെട്ടു. പകരം, വിദേശ കറൻസി നൽകി ഒരേ സാങ്കേതികവിദ്യകൾ തന്നെ ആവർത്തിച്ച് ഇറക്കുമതി ചെയ്യാനാണ് അവർ മുൻഗണന നൽകിയത്. ഇന്ത്യയുടെ ഗവേഷണ-വികസന ചെലവ് ജിഡിപിയുടെ (GDP) വെറും 0.6–0.7 ശതമാനം മാത്രമാണ്; വാസ്തവത്തിൽ 2010 മുതൽ ഇത് കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. നവീകരണത്തിനായുള്ള (innovation) ഈ തുച്ഛമായ ചെലവഴിക്കലിൽ 36 ശതമാനം മാത്രമാണ് സ്വകാര്യ മേഖലയുടേത് – ബാക്കിയുള്ളത് സർക്കാർ ലബോറട്ടറികളിലാണ് നടക്കുന്നത്. നിലവിൽ വിദേശ കമ്പനികൾക്ക് റോയൽറ്റിയായി ഇന്ത്യ നൽകുന്ന തുകയുടെ പകുതിയോളം മാത്രമാണ് സ്വകാര്യ കോർപ്പറേറ്റ് മേഖല ഗവേഷണ-വികസനത്തിനായി ചെലവഴിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. l

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

1991 ആവർത്തിക്കുമോ?

മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img