വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

കെ എ വേണുഗോപാലൻ

“മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ – ഭൂപ്രഭുവർഗ്ഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം’. 1964ൽ സിപിഐ എം പാർട്ടി പരിപാടി അംഗീകരിക്കപ്പെട്ടപ്പോഴും അതിനുശേഷം രണ്ടായിരത്തിൽ കാലോചിതമാക്കിയപ്പോഴും ഈ നിർവചനത്തിന് ഒരു മാറ്റവും വന്നില്ല. കാരണം അത് ഇന്ത്യൻ ഭരണവർഗത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയമായ വിലയിരുത്തലാണ്. അന്ന് കോൺഗ്രസ്സാണ് ഭരിച്ചിരുന്നതെങ്കിൽ ഇന്ന് ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയെ നയിക്കുന്ന സംഘടന ആർഎസ്എസ് ആണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റലാണ്. മതവിശ്വാസത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായി തുല്യത നൽകുന്ന ഒന്നാണ് ഇന്ന് ഇന്ത്യയുടെ ഭരണഘടന. എന്നാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലീങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾക്ക് സവിശേഷമായ പദവി ഉണ്ടായിരിക്കും. വർഗ്ഗവ്യത്യാസങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിലെ എല്ലാ ഭരണകൂടങ്ങളും ഭരണവർഗത്തിന്റെ മർദ്ദനോപകരണങ്ങൾ ആയിരിക്കും. എന്നാൽ ഹിന്ദു രാഷ്ട്രം അസമത്വത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്ന ഒരു ഭരണകൂടമായിരിക്കും. അതിനർത്ഥം ഹിന്ദുരാഷ്ട്രം എന്നാൽ മറ്റു മതങ്ങളിൽപെട്ടവർക്ക് എതിരായി ഹിന്ദുക്കളുടെ മേധാവിത്വമാണോ എന്നത് സ്വാഭാവികമായി ഉയർന്നുവരുന്ന സംശയമാണ്.

ഈ ഹിന്ദുരാഷ്ട്രത്തിന് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഭൗതിക ജീവിതസാഹചര്യങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല. അത് അവരുടെ ലക്ഷ്യവുമല്ല. ഹിന്ദുവായ കൂലിപ്പണിക്കാരൻ ഹിന്ദു രാഷ്ട്രത്തിലും കൂലിപ്പണിക്കാരനായി തന്നെ തുടരും. അപ്പോഴും ഭരണകൂടം ഇന്ത്യയിലെ കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും നിയന്ത്രണത്തിന് വിധേയമായിത്തന്നെ പ്രവർത്തിക്കും. ഒരുപക്ഷേ ഭരണകൂടത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി ഹിന്ദു ആചാരങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും ഒക്കെ ഭാഗങ്ങൾ ഉൾപ്പെടുത്തിയേക്കാം. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് നാമത് കണ്ടതാണ്. തൊഴിലിന് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ഹിന്ദുക്കൾക്ക് ഒരുപക്ഷേ മുൻഗണന ലഭിച്ചേക്കാം.

ജനാധിപത്യത്തെ തകർക്കുകയും മറ്റു ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരുടെ പദവിയിലേക്ക് താഴ്ത്തുകയും ചെയ്തുകൊണ്ട് ഏതെങ്കിലും വംശീയമോ മതപരമോ ഭാഷാപരമോ ആയ വിഭാഗത്തിന്റെ താൽപര്യങ്ങളാണ് തങ്ങൾ സംരക്ഷിക്കുന്നത് എന്ന് ഇന്നത്തെ കാലത്ത് അവകാശപ്പെടുന്ന എല്ലാ ഭരണകൂടങ്ങളും യഥാർത്ഥത്തിൽ തങ്ങളുടെ സ്വേച്ഛാധിപത്യം സ്ഥാപിച്ചുകൊണ്ട് കുത്തക മൂലധനത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും താൽപര്യങ്ങളെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

ഒപ്പം അധ്വാനിക്കുന്ന ജനങ്ങളെ വംശീയവും മതപരവും ഭാഷാപരവുമായ ചേരികളാക്കി തിരിക്കാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. അതുവഴി ഭരണവർഗത്തിനെതിരായി ഉയർന്നുവരുന്ന തൊഴിലാളിവർഗ ഐക്യത്തെ തകർക്കാൻ അവർക്ക് കഴിയുന്നു. ഇന്ന് ഇന്ത്യൻ ഭരണവർഗ്ഗം വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ മുന്നോട്ടു പോവുകയും തൊഴിലാളിവർഗ്ഗവും മറ്റദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും വർഗ്ഗപരമായി സംഘടിക്കാൻ ആരംഭിക്കുകയും ചെയ്താൽ തങ്ങളുടെ സ്ഥിതി ഗുരുതരമായിരിക്കുമെന്ന് ഭരണവർഗ്ഗത്തിന് ബോധ്യമുണ്ട്. അതിന് അവർക്ക് ആവശ്യം വംശീയവും മതപരവും ഭാഷാപരവുമായ ഭിന്നിപ്പാണ്.

ഇതിനോട് ഇന്ത്യയിലെ കോൺഗ്രസിന്റെ സമീപനം എന്ത്? അവരും ഇന്ത്യയിലെ കുത്തകമുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ്. ഇപ്പോഴും അവരുടെ നയത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവരാണ് ഇന്ത്യയ്ക്ക് അകത്ത് നവലിബറലിസ്റ്റ് നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചത്. അതിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും മതപരമായ പരിവേഷം ആവശ്യമാണ് എങ്കിൽ അതിനൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാവും. ബിജെപിയുടെ ഹിന്ദുത്വ സമീപനത്തിനെതിരെ മൃദുഹിന്ദുത്വത്തിന്റെ സമീപനമാണ് ഇന്ന് കോൺഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികനയത്തിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ വ്യത്യാസങ്ങളില്ലെന്ന് വി ഡി സതീശൻ ഗവൺമെന്റ്‌ ഇന്ന് കേരളത്തിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡീൽ എന്ന് പറയുന്നത് ഭരണവർഗ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഐക്യമാണ്. അക്കാര്യത്തിൽ ബിജെപിയോടൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസിന്റെ സമീപനമെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്ക് രണ്ടുകൂട്ടർക്കും എതിരായി ശക്തമായ വർഗ്ഗസമരങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ് ഇടതുപക്ഷം അടിയന്തരമായി ഏറ്റെടുക്കേണ്ട കടമ. l

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

1991 ആവർത്തിക്കുമോ?

മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img