കോട്ടക്കൽ കണാരൻ ഗുരുക്കളും സി വി നാരായണൻ ഗുരുക്കളും

പൊന്ന്യം ചന്ദ്രൻ

ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് കളരിപ്പയറ്റ് എന്ന ആയോധന മുറ ഏറെക്കുറെ ക്ഷയിക്കുന്ന നിലയുണ്ടായത്. അതു തനിയെ ക്ഷയിക്കുന്ന അവസ്ഥയായിരുന്നില്ല. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ പഴശ്ശിയുടെ പടയാളികൾ ഏറെയും മികച്ച കളരി അഭ്യാസികൾ ആയിരുന്നു. ഈ കാരണം കൊണ്ടുതന്നെ അവരെ നേരിടുന്നതിന് ചില സന്ദർഭങ്ങളിൽ ഏറെ പ്രയാസം ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കളരി പരിശീലനത്തിന് നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ്‌ തീരുമാനിച്ചത്. മലബാറിലായിരുന്നു കൂടുതൽ കളരിയും പഴശ്ശിപ്പടയും ഉണ്ടായത് എന്നതിനാൽ നിരോധനം മലബാറിന് മാത്രം ബാധകമാക്കുകയായിരുന്നു. പഴശ്ശിയുടെ പടയാളികളെ തോല്പിക്കാൻ അതിലും ഉചിതമായ മാർഗം മറ്റൊന്നുണ്ടായിരുന്നില്ല. ഇത് ഒരർത്ഥത്തിൽ പഴശ്ശിയുടെ മുന്നിൽ പരാജയം സമ്മതിക്കൽ കൂടിയായിരുന്നു. നിരോധനത്തോടെ ഏറെക്കുറെ ക്ഷയിച്ചുപോന്ന കളരിപ്പയറ്റ് പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയ മനുഷ്യന്റെ പേര് കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്നാണ്.

കോഴിക്കോട് ജില്ലയിലെ വടകരയ്‌ക്കടുത്തുള്ള മുക്കാളിയിലെ ജന്മി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചേകവർ തറവാട്ടുകാരായ അദ്ദേഹം ജീവിതം മുഴുവൻ അക്ഷരാർത്ഥത്തിൽ കളരി ക്കുവേണ്ടി മാറ്റിവെക്കുകയായിരുന്നു.

നിരോധനംകൊണ്ടും മറ്റു കാരണങ്ങളാലും നശിച്ചുകൊണ്ടിരുന്ന കളരി അഭ്യാസമുറയെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ പ്രവർത്തനം കാരണം കളരിപ്പയറ്റിലെ ദ്രോണാചാര്യർ എന്ന് അറിയപ്പെടുകയുണ്ടായി. മന്ത്രതന്ത്ര വിദ്യകളും ധ്യാനമാർഗങ്ങളും പഠിച്ചുവശായ കണാരൻ ഗുരുക്കൾ അവിവാഹിത ജീവിതം തുടരുകയും കുടുംബസ്വത്തായി കിട്ടിയ ഭൂമി മുഴുവൻ കളരി ആവശ്യത്തിനായി വിട്ടുനൽകുകയുമായിരുന്നു.

നൂറ്റിഅറുപത് ഏക്കർ ഭൂമിയാണ് ഇങ്ങനെ വിട്ടുനൽകിയത്. മലബാറിലെ കളരിയുടെ പുനരുദ്ധാരണ പ്രവർത്തനത്തിൽ അഗ്രിമ സ്ഥാനക്കാരനാണ്. 1850ൽ ജനിച്ച അദ്ദേഹം 91 വർഷം വരെ നീണ്ട തന്റെ ജീവിതകാലം മുഴുവൻ കളരി പരിശീലനത്തെയും അതിന്റെ പ്രചാരണത്തെയും കുറിച്ചു മാത്രം ആലോചിച്ച മനുഷ്യനാണ്.

കലകളുടെ മാതാവ് എന്ന പേരിൽ കളരിപ്പയറ്റ് അറിയപ്പെടാൻ കാരണം ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധനമുറയാണ്‌ എന്നതുകൊണ്ടുകൂടിയാണ്.

കേരളത്തിലും തമിഴ്നാടിന്റെ ഏതാനും ഭാഗങ്ങളിലുമായി വ്യാപരിച്ചു കിടന്ന കളരിപ്പയറ്റെന്ന ആയോധനമുറയിൽനിന്നും കടംകൊണ്ട് ചിട്ടപ്പെടുത്തിയ കലാരൂപങ്ങളാണ് തെയ്യം, പൂരക്കളി, മറുത്ത് കളി, വേലകളി, കോൽക്കളി, തച്ചോളി തുടങ്ങിയവ.

അരപ്പിലാകെ, ഓട്ടിമുരശ്ശേരി, വട്ടയന്തിമുപ്പൻ, ചില്ലതാങ്കി തുടങ്ങിയ ആറ് വ്യവസ്ഥകൾ കളരിമുറയിൽ ശിഷ്യർക്ക് പകർന്നു നൽകാൻ കോട്ടക്കൽ കണാരൻ ഗുരുക്കൾ തയ്യാറായിരുന്നു. കളരിയിലെ സകല മുറകളെയും സമഗ്രമായി പഠിച്ചശേഷം തന്റെ അറുപത്തിയഞ്ചാം വയസ്സിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം സ്വന്തമായി കളരി ആരംഭിക്കുകയായിരുന്നു.

കളരി പരിശീലിക്കുവാൻ വേണ്ടത്ര ആളുകൾ തയ്യാറാവാതിരുന്ന കാലത്താണ് അദ്ദേഹം പലയിടങ്ങളിലായി കളരി ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. സിവി.നാരായണൻ നായർ, ചിറക്കൽ ടി ബാലകൃഷ്ണൻ നായർ തുടങ്ങിയവർ കണാരൻ ഗുരുക്കളുടെ ശിഷ്യരായിരുന്നു. മട്ടന്നൂർ മധുസൂദനൻ തങ്ങളും കണാരൻ ഗുരുക്കളുടെ ശിഷ്യരിൽ ഏറ്റവും പ്രമുഖസ്ഥാനീയർ തന്നെയാണ്.

സി.വി.നാരായണൻ നായരുടെ ശിഷ്യന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കളരിപ്പയറ്റ് പരിശീലനകേന്ദ്രങ്ങളാണ്‌ സിവിഎൻ കളരി എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ന് ഏറ്റവും കൂടുതൽ കളരികേന്ദ്രങ്ങൾ സിവിഎൻ കളരി എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. സി വി നാരായണൻ നായരുടെ സഹോദരൻ സി വി ബാലൻ നായർ തലശ്ശേരിയിലെ പ്രമുഖ ചിത്രകലാ വിദ്യാലയമായ കേരള സ്കൂൾ ഓഫ് ആർട്സ് സ്ഥാപകനും കളരി ഗുരുക്കളും മർമ്മ ചികിത്സകനുമാണ്‌. ഏറ്റവും മികച്ച ആയോധനമുറ എന്ന നിലയിൽ കളരി പരിശീലിക്കുകയെന്നത് ഏതൊരു മനുഷ്യന്റെയും ആരോഗ്യപരമായ സുരക്ഷിതത്വത്തിന് അനിവാര്യമാണ് എന്നത് സമീപകാലത്തെങ്കിലും തിരിച്ചറിഞ്ഞ്‌ പലരും മുന്നോട്ടുവരുന്നുണ്ട്. കേരളീയരെക്കാൾ ഈ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒട്ടേറെ വിദേശികൾ ഉണ്ടാകുന്നത് ശ്ലാഘനീയമാണ്. എന്നാൽ കേരളത്തിലെ പുതിയ തലമുറ കളരിപ്പയറ്റിനെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. l

Hot this week

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

Topics

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...
spot_img

Related Articles

Popular Categories

spot_imgspot_img